Current Date

Search
Close this search box.
Search
Close this search box.

ബീമാപള്ളി ഓര്‍മപ്പെടുത്തുന്ന ഭരണകൂട ഭീകരത

beemapally.jpg

ബീമാപള്ളി വെടിവെപ്പിന് അഞ്ചാണ്ട് തികയുകയാണ്. 2009 മെയ് 17 തിരുവനന്തപുരത്തെ ബീമാപളളിയില്‍ ആറ് മുസ്‌ലിങ്ങള്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു. കേരളം കണ്ട എറ്റവും വലിയ വെടിവെപ്പായിരുന്നിട്ടും പത്ര-മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്നത് ഭരണകൂടത്തിന്റെ ഭാഷയായിരുന്നു. വര്‍ഗീയ കലാപത്തെ അടിച്ചമര്‍ത്താന്‍ വേണ്ടിയായിരുന്നു ഈ വെടിവെപ്പ് നടന്നതെന്ന പോലീസ് കൊടുത്ത നുണയെ അപ്പാടെ വിഴുങ്ങുക എന്ന പതിവ് ശൈലി മുഖ്യധാരാ മാധ്യമങ്ങള്‍ നടപ്പിലാക്കി. പക്ഷേ യഥാര്‍ത്ഥത്തില്‍ എന്തായിരുന്നു ബീമാപ്പളളിയില്‍ സംഭവിച്ചതെന്ന് നമ്മുക്ക് മനസ്സിലാക്കി തരാന്‍ സഹായിക്കുന്ന പുസ്തകമാണ് ‘ബീമാപ്പളളി പോലീസ് വെടിവയ്പ് : മറക്കുന്നതും ഓര്‍ക്കുന്നതും’  കെ അഷ്‌റഫ് എഡിറ്റ് ചെയ്ത്  തേജസ് പബ്ലിക്കേഷന്‍ 2012 ല്‍ പുറത്തിറക്കിയ ഈ പുസ്തകം ബീമാപ്പളളിയെ മുന്‍ നിര്‍ത്തി വ്യത്യസ്ത സാമൂഹിക – സാംസ്‌കാരിക അധീശ ഭാവനകളെയും ചരിത്രത്തെയും നമ്മുക്ക് മുമ്പില്‍ തുറന്ന് കാട്ടുന്നു ഈ പുസ്തകം ആരംഭിക്കുന്നത് തന്നെ രണ്ട് എഴുത്തുകാരുടെ വാചകങ്ങള്‍ പറഞ്ഞ് കൊണ്ടാണ്:
‘അയാള്‍ മനുഷ്യനായിരുന്നില്ലെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കുമായിരുന്നില്ല എന്ന് നമുക്ക് തോന്നിപ്പോവുന്നു. എന്തു ചെയ്യാം, അയാള്‍ മുസ്‌ലിമായിപ്പോയി ‘  –  എം.ടി അന്‍സാരി (മലബാര്‍ : ദേശീയതയുടെ ഇടപാടുകള്‍, ചരിത്ര-സാഹിത്യ പാഠങ്ങള്‍)
 
‘സാമൂഹിക  പ്രശ്‌നങ്ങളെ കുറിച്ച് എഴുതപ്പെട്ട പുസ്‌കങ്ങളുടെ കാഴ്ച്ചപ്പാടിനെ നമ്മള്‍ മറികടക്കേണ്ടിയിരിക്കുന്നു. ഈ പുസ്തകങ്ങള്‍ എഴുതപ്പെട്ടിരിക്കുന്നത് അന്വേഷക സംഘം തെരുവിലൂടെ നടക്കുന്നു, അവരുടെ തലയില്‍ അക്രമത്തെ കുറിച്ചോ സമൂഹത്തെ കുറിച്ചോ ഉളള മുന്‍ധാരണകളൊന്നും തന്നെയില്ല,  അനുഭവസിദ്ധമായ വസ്തുകളെയും, നേരിട്ട് കാണാത്ത സംഭവത്തെ കറിച്ച് നിലനില്‍ക്കുന്ന അവസ്ഥയില്‍ നിന്ന് എഴുതുന്നു. ഈ പുസ്തകം അത്തരത്തില്‍ ഉളള ഒന്നല്ല.  സമൂഹത്തെ കുറിച്ച നിഷ്‌കളങ്കരായ ആളുകള്‍ എഴുതപ്പെട്ട പുസ്തകങ്ങളെ നാം സംശയിക്കേണ്ടിയിരിക്കുന്നു കാരണം ശത്രുകള്‍ പ്രചരിപ്പിക്കപ്പെടുന്ന തരത്തില്‍ സമൂഹത്തെ കുറിച്ച് വളരെ തെറ്റായ രീതി നിര്‍മ്മിച്ചെടുക്കാന്‍ ഈ പുസ്തകള്‍ കാരണമാകുന്നു.’ – സ്റ്റുവര്‍ട്ട് ഹള്‍ (policing the crisis : mugging, the state and law and order)
   

ഈ പുസ്തകം 9 ഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്, ആദ്യ ഭാഗത്ത് ബീമാപളളി വെടിവെപ്പിനെ കുറിച്ച വിശകലനങ്ങളാണ്. മലയാള സിനിമയില്‍ എങ്ങനെയാണ് കടപ്പുറത്തുളളവര്‍ ചിത്രീകരിക്കപ്പെടുന്നതെന്നും കടപ്പുറത്തെ കുറിച്ച ഹിംസാത്മകമായ പ്രതിനിധാനങ്ങള്‍ എങ്ങനെയാണ് ബീമാപ്പളളിയിലെ ആറ് മുസ്‌ലിങ്ങള്‍ കൊല്ലപെട്ടതിനെ ന്യായീകരിക്കുന്ന തരത്തിലുളള പൊതുസമ്മതികള്‍ നിര്‍മ്മിച്ചെടുക്കുന്നതെന്ന്  ജെനിറൊവീന തന്റെ ലേഖനത്തിലൂടെ പറയാന്‍ ശ്രമിക്കുന്നത്.

കമ്മീഷണര്‍ എന്ന സിനിമയില്‍ ഭരത്ചന്ദ്രന്‍ ഐ.പി.എസ് എന്ന സുരേഷ് ഗോപിയുടെ കുഞ്ഞുമൊയ്തീന്‍ സായ്‌വിന്റെ ആളുകളില്‍ നിന്ന് അഞ്ചുകോടിയുടെ കളളകടത്ത് സ്വര്‍ണ്ണം ബേപ്പൂര്‍ കടപ്പുറത്ത് വെച്ച് പിടിച്ചെടുത്തു. അങ്ങനെ കടല്‍, കളളകടത്ത്, മുസ്‌ലിം സമുദായം എന്നിങ്ങനെയുളള അടയാളങ്ങളുടെ നിമയവിരുദ്ധതയും സാംസ്‌കാരികവുമായ അധപ്പതനവുമാണ് ഇവിടെ സുരേഷ് ഗോപിയുടെ ഭരണകൂട പക്ഷ നായകസ്ഥാനത്തെ സാധൂകരിക്കുന്നത്…… അങ്ങനെ ഇത്തരം സിനിമാഖ്യാനങ്ങള്‍ ബീമാപളളിയിലെ മുസ്‌ലിങ്ങളെ മുന്‍കൂട്ടി പോലീസിന്റെ വെടിയോറ്റ് മരിക്കാന്‍ മുന്‍കൂട്ടി തന്നെ തയ്യാറാക്കുന്നു (പേജ് 19-20)

ഭാഗം രണ്ട് ലേഖനങ്ങളാണ്. മുഖ്യധാരാ പത്രമാധ്യമങ്ങളുടെ തെറ്റായ റിപ്പോര്‍ട്ടിങ്ങിനെതിരെ ന്യുനപക്ഷ പത്രസ്ഥാപനങ്ങളും റിപ്പോര്‍ട്ടര്‍മാരും കൊടുത്ത വാര്‍ത്തകളാണ്  ഭാഗം-7 ല്‍ എന്‍. പി ജിഷാര്‍ മാധ്യമത്തില്‍ എഴുതിയ പരമ്പരയാണ് കൊടുത്തിരിക്കുന്നത് ഇതിലൂടെ പോലീസ് നടത്തിയ ഗുഡാലോചന തുറന്ന് കാട്ടുന്നു.
   
ഭാഗം മൂന്ന്, ഫീല്‍ഡ് നോട്ടസ് ഇതില്‍ ബീമാപ്പളളിയുടെ ചരിത്രം പരാമര്‍ശിക്കുന്നുണ്ട്. തീരുവിതാംകൂര്‍ ജാതീയമായി നിര്‍മ്മിക്കപ്പെട്ട രാജ്യമായിരുന്നു. മാര്‍ത്താണ്ഡവര്‍മയുടെ കാലത്താണ് ശഹീദ് മാഹീന്‍ അബൂബക്കറും ബീമാ ബീവിയും തിരുവിതാംകൂറില്‍ എത്തിച്ചേര്‍ന്നത്. മാഹിന്‍ അബൂബക്കര്‍ വലിയ വൈദ്യനായിരുന്നു അദ്ദേഹത്തിന്റെ സേവനവും തീരദേശവാസികള്‍ക്ക് വലിയ സഹായമായി. ജാതീയമായി അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ ഇസ്‌ലാമിലേക്ക് കടന്ന് വന്നു. ഈ മതാരോഹണം തങ്ങളുടെ നിലനില്‍പ്പിന്‍ ഭീഷണിയവുന്നമെന്ന ഭയത്താല്‍ മാര്‍ത്താണ്ഡവര്‍മ്മ ചതിയിലൂടെ മാഹിന്‍ അബൂബക്കറിനെയും കൊലപ്പെടുത്തുകയായിരുന്നു. ബീമപളളി എന്ന മുസ്‌ലിം ഗെറ്റോ ചരിത്രപരമായി തന്നെ സവര്‍ണ്ണസംസ്‌കാരത്തിനെതിരെ നിലയുറപ്പിച്ച പ്രദേശമാണ്. രാജഭരണത്തില്‍ നിന്ന് ജനാധിപത്യത്തിലേക്കുളള മാറ്റം ഒരിക്കലും ജാതിയെന്ന ബ്രാഹ്മണ പ്രത്യായശാസ്ത്രത്തെ ഇല്ലാതാക്കിയിട്ടില്ലെന്നും ബീമാപളളിക്കെതിരായ ചരിത്രപരമായ വംശവെറികള്‍ തുറന്ന് കൊണ്ടിരിക്കുകയാണെന്നതിനും തെളിവാണ് ഈ വെടിവെപ്പ് എന്നും ഈ പുസ്തകം നമ്മുക്ക് കാണിച്ച് തരുന്നു.

ഭാഗം നാലില്‍ ബീമാപളളി വെടിവെപ്പിനെ കുറിച്ച എന്‍.സി.എച്ച്.ആര്‍.ഒ, പി.യു.സി.എല്‍ തുടങ്ങിയവയുടെ വസ്തുതാന്വേഷണ റിപ്പോര്‍ട്ടുകളുമാണ് .
എന്‍.സി.എച്ച് ആര്‍.ഒ അന്വേഷണ റിപ്പോര്‍ട്ടിലെ നിഗമനങ്ങള്‍ വളരെ പ്രസക്തമാണ്. 2009 may 17 ബീമാപളളിയില്‍ നടന്ന വെടിവെപ്പ് ഉച്ച തിരിഞ്ഞ് 2.45 നാണ് എന്നാല്‍ 3.30 നാണ് എന്നാണ് പോലീസ് ഭാഷ്യം. കൊല്ലപ്പെട്ടവരില്‍ അഞ്ച് പേരുടെ വസ്ത്രങ്ങളിലും  വെടിയുണ്ട കയറിയ പാടുണ്ട്. വെടിയുണ്ടകള്‍ തീര്‍ന്ന് പോയത് കൊണ്ടാണ് പോലീസ് വെടിവെപ്പ് നിര്‍ത്തിയത്. മരിച്ചവരില്‍ എല്ലാവര്‍ക്കും അരക്കുമുകളിലാണ് വെടിയേറ്റിട്ടുളളത്. രണ്ട് സമുദായങ്ങള്‍ തമ്മിലുളള വര്‍ഗീയ വൈരമല്ലെന്ന് ഇരുവിഭാഗത്തെയും ആളുകള്‍ പറയുന്നത്. കൊമ്പു ഷിബുവിനെ മുന്‍നിര്‍ത്തി ആരാണ് അക്രമം നടത്തിയത്? പോലീസ് സാനിധ്യത്തില്‍ കൊമ്പ് ഷിബു ബീമാപളളി കടപ്പുറത്തുണ്ട്. വെടിവെപിന്‍ മുമ്പുളള ജലപീരങ്കി പ്രയോഗം, ആകാശത്തേക്ക് വെടി, റബര്‍ ബുളളറ്റ് എന്നിവ പ്രയോഗിച്ചിട്ടില്ല. ഗുജറാത്ത്-ഗോധ്ര സംഭവം പോലെ പോലീസ് വര്‍ഗീയവല്‍കരിക്കപ്പെട്ടിടുണ്ടോ. തുടങ്ങിയ നിരവധി കണ്ടെത്തലുകളിലൂടെ പോലീസ് നടത്തിയ ഭീകരത നമ്മുക്ക നമ്മുക്ക് മനസ്സിലാക്കി തരുന്നു. കൊമ്പ് ഷിബു മെയ് പതിനാറിന്‍ ബീമാപളളിയില്‍ നടത്തിയ അക്രമത്തെ ചോദ്യം ചെയ്ത നാട്ടുകാര്‍ കൊമ്പ് ഷിബുവിനെതിരെ നാട്ടുകാര്‍ പോലിസില്‍ പരാതി പെടുകയും കൊമ്പ് ഷിബുവിനെ പോലീസ് അറസ്റ്റ്  ചെയ്യാതിരിക്കുകയും ബീമപളളി ഭാഗത്ത് കൊമ്പ് ഷിബു വീണ്ടും പ്രത്യക്ഷപ്പെടുകയും ബീമാപളളികാരെ പ്രകോപിതരാക്കുകയും ചെയ്തു. എന്നാല്‍ കൊമ്പ് ഷിബുവിനെ അറസ്റ്റ് ചെയ്യേണ്ട പോലീസ് അത് ചെയ്യാതെ ബീമാപളളികാര്‍ക്കെതിരെ വെടിയുതിര്‍ക്കുകയും അത് വഴി ആറ് പോര്‍ കൊല്ലപെടുകയും അതില്‍ ഒരാളെ പോലീസ് ബയണറ്റ് കൊണ്ട് അടിച്ചാണ് കൊന്നത് 52 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവര്‍ ഇന്നും അധ്വാനിക്കാന്‍ ആവതില്ലാതെ ജീവിക്കുകയാണ്.

ഭാഗം-9 ല്‍ വിവിധ മുസ്‌ലിംവിരുദ്ധ വംശഹത്യകളില്‍ പോലിസിന്റെ പങ്ക് വിശദമാക്കുന്ന കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ കൊടുത്തിട്ടുണ്ട്. ജോസഫ് വിതായത്തില്‍ കമ്മീഷന്‍ 1971 ലെ തലശേരി കലാപത്തെ കുറിച്ച് പറഞ്ഞത് ‘ മുസ്‌ലിങ്ങളെ റോഡില്‍ കാണുമ്പോള്‍ സ്വയം നിയന്ത്രിക്കാന്‍ കഴിയാത്ത പോലിസുകാരെ കുറിച്ച്  ഡി.എസ്.പി തെളിവ് നല്‍കുന്നുണ്ട്. സബ് കലക്ടറും മറ്റു സാക്ഷികളും നല്‍കിയ തെളിവ് അനുസരിച്ച് മുസ്‌ലിങ്ങളെ പിന്തുടരുമ്പോള്‍ പോലീസ് അവരോട് ‘പാകിസ്ഥാനില്‍ പോടാ’ എന്ന് ആക്രോശിക്കുന്നുണ്ടായിരുന്നു. ഇതില്‍ നിന്നെല്ലാം കേരളത്തിലെ പോലിസില്‍ കാലങ്ങളായി നിലനില്‍ക്കുന്ന മുസ്‌ലിം വിരുദ്ധതക്ക് തെളിവാണ്. ബീമാപളളി പോലീസ് വെടിവെപ്പിന്റെ കമ്മീഷന്‍ റിപ്പോര്‍ട്ട് കേരളത്തിലെ മന്ത്രിസഭയുടെ മുമ്പില്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും ഭരണകൂടം പുറത്ത് വിടാതെ നില്‍ക്കുകയാണ്. തീര്‍ച്ചയായും കേരളം കണ്ട എറ്റവും വലിയ ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്ത വെടിവെപ്പാണ് എന്നതിന്‍ എറ്റവും വലിയ റിപ്പോര്‍ട്ടായി ഈ പുസ്തകം നിലനില്‍ക്കുമെന്ന് തീര്‍ച്ച.  

Related Articles