Sunday, July 3, 2022
islamonlive.in
Hajj & Umra - Islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Book Review

മതപരിത്യാഗം ഇസ്‌ലാമിക വീക്ഷണത്തില്‍

അബൂദര്‍റ് എടയൂര്‍ by അബൂദര്‍റ് എടയൂര്‍
20/04/2013
in Book Review
murtad.jpg
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

You might also like

നജീബ് മഹ്ഫൂസിന്റെ ‘Children of the Alley’

പ്രതിനിധാനത്തിന്റെ പുനർവായനകൾ

ഖുർആൻ മഴക്കെന്തൊരഴക്

സന്താനപരിപാലനം: ഇസ്‌ലാമിക ചരിത്രത്തിലൂടെ ഒരു പ്രയാണം

ഇസ്‌ലാമിക വീക്ഷണത്തില്‍ ഇഹലോകം പരീക്ഷണ ഗേഹമാണ്. സ്രഷ്ടാവായ അല്ലാഹു തയ്യാറാക്കിയ ജീവിത രീതി അവലംബിക്കുവര്‍ ആരൊക്കെ, അല്ലാത്തവര്‍ ആരൊക്കെ എന്നതാണ് പരിശോധിക്കപ്പെടുന്നത്. ഇവിടെ അടിച്ചേല്‍പിക്കലിന് സ്ഥാനമില്ല എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. കാരണം, അല്ലാഹു മനുഷ്യന് നല്‍കിയ സ്വാതന്ത്ര്യങ്ങളില്‍ പ്രഥമ പ്രധാനമായിട്ടുള്ളതാണ് വിശ്വാസ സ്വാതന്ത്ര്യം. അടിസ്ഥാനപരമായ ഈ മൗലികാവകാശം സര്‍വലോകര്‍ക്കും ലഭിക്കണമെന്നാണ് ഇസ്‌ലാമിന്റെ പക്ഷം. ആളുകള്‍ക്ക് ഇഛാസ്വാതന്ത്ര്യം, വിശ്വാസ സ്വാതന്ത്ര്യം, ചിന്താ സ്വാതന്ത്ര്യം, പ്രവര്‍ത്തന സ്വാതന്ത്ര്യം തുടങ്ങിയവ അംഗീകരിച്ചു കൊടുക്കുക എന്നത് ദൈവിക ദര്‍ശനത്തിന്റെ പ്രകൃതിയും സവിശേഷതയുമാണ് .
അതിനാല്‍ ജനങ്ങള്‍ക്ക് ദൈവിക സന്ദേശം എത്തിക്കുക എന്ന ദൗത്യമാണ് അല്ലാഹു പ്രവാചകന്‍മാരെ ഏല്‍പിച്ചത്.  അത് സ്വീകരിപ്പിക്കാനുള്ള ബാധ്യതയൊന്നും തനിക്കില്ലെന്ന് തുറന്നുപ്രഖ്യാപിക്കാന്‍ പ്രവാചകനോട് അല്ലാഹു ആവശ്യപ്പെടുന്നത് ഖുര്‍ആനില്‍ നമുക്ക് വായിക്കാം. നേര്‍മാര്‍ഗം കാണിച്ചുകൊടുക്കുക, അതു സ്വീകരിക്കുന്നില്ലെങ്കില്‍ അതിന്റെ അപകടകരമായ പരിണതിയെ കുറിച്ച് മുന്നറിയിപ്പ് നല്‍കുക, സ്വീകരിക്കുന്നവര്‍ക്ക് ലഭിക്കാന്‍ പോകുന്ന സൗഖ്യത്തെ കുറിച്ച് സന്തോഷ വാര്‍ത്ത അറിയിക്കുക. ഇത്ര മാത്രമാണ് തന്റെ ചുമതലയെന്ന് പ്രവാചകന്‍ പ്രഖ്യാപിക്കുന്നു. (അല്‍അഅ്‌റാഫ്:188)
മതം, വിശ്വാസം, ചിന്ത, ആദര്‍ശം മുതലായവ ഒരാളില്‍ അടിച്ചേല്‍പിക്കാവുന്നവയല്ല എന്നത് നിസ്തര്‍ക്കമാണ്. ഇനി ആരെങ്കിലും അടിച്ചേല്‍പിച്ചാല്‍ തീര്‍ച്ചയായും അവന്‍ കാപട്യത്തില്‍ അഭയം കണ്ടെത്തുകയായിരിക്കും ഫലം. കാപട്യമാകട്ടെ സത്യനിഷേധത്തേക്കാള്‍ ഗുരുതരമാണ്. കപടന്മാര്‍ക്ക് നരകത്തിന്റെ അടിത്തട്ടിലാണ് സ്ഥാനം. ചുട്ടുപഴുത്ത ഭൂപ്രദേശത്തുനിന്നും ഒരാളെ രക്ഷിച്ച് അയാളെ തീയിലിടുക ഇസ്‌ലാമിന്റെ ദൗത്യമല്ല.
അടിസ്ഥാനപരമായി ഇസ്‌ലാമിന്റെ രുചി ആസ്വദിച്ചിട്ടില്ലാത്തവരോട് ബലപ്രയോഗം നടത്തുക അതിന്റെ രീതിയല്ലാത്തതുപോലെ, ഇസ്‌ലാമിന്റെ മാധുര്യം ഒരാള്‍ ആസ്വദിക്കുകയും പിന്നീട് ദൗര്‍ഭാഗ്യം അവനെ അതിജയിക്കുകയും, അങ്ങനെ ബിംബാരാധനയിലേക്കോ ജൂതായിസത്തിലേക്കോ ക്രൈസ്തവതയിലേക്കോ അഗ്‌നിയാരാധനയിലേക്കോ മറ്റു അനിസ്‌ലാമിക മാര്‍ഗങ്ങളിലേക്കോ തിരിച്ചുപോവുകയാണെങ്കില്‍, അവന്റെ കാര്യത്തിലും യാതൊരു ബലപ്രയോഗവും ഇസ്‌ലാമില്‍ ഇല്ല. ആരംഭത്തില്‍ ഒരാള്‍ക്ക് ഇഷ്ടാനുസാരം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുള്ളതുപോലെ, അവസാനത്തിലുമുണ്ട്.
ശത്രുക്കളുമായി ചേര്‍ന്ന് ഗൂഢാലോചനയിലേര്‍പ്പെടുകയോ കുതന്ത്രങ്ങള്‍ പ്രയോഗിക്കുകയോ ചെയ്യാതെ, സംശയാസ്പദമായ പിന്നാമ്പുറങ്ങളില്ലാതെ, തീര്‍ത്തും വ്യക്തിപരമായ മതപരിത്യാഗമാണെങ്കിലാണ് ഇപ്പറഞ്ഞത്. അതേസമയം, ഇസ്‌ലാമിനും ഇസ്‌ലാമിക രാഷ്ട്രത്തിനുമെതിരിലുള്ള ഗൂഢാലോചനയുടെയും തന്ത്രപരമായ നീക്കത്തിന്റെയും ഭാഗമായിട്ടാണതെങ്കില്‍ അത് മതപരിത്യാഗം എന്നല്ല വിളിക്കപ്പെടുക. മറിച്ച് അത് ചതിയും വഞ്ചനയും ഗൂഢാലോചനയും അല്ലാഹുവിനോടും റസൂലിനോടുമുള്ള പോരാട്ടവുമാണ്. അത്തരക്കാരുടെ ശിക്ഷ ഖുര്‍ആന്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.  അവര്‍ വധിക്കപ്പെടുകയോ ക്രൂശിക്കപ്പെടുകയോ കൈകാലുകള്‍ വിപരീതമായി ഛേദിക്കപ്പെടുകയോ നാടുകടത്തപ്പെടുകയോ ചെയ്യുക എന്നതാണത്.
ലാ ഇക്‌റാഹ ഫിദ്ദീന്‍ എന്നത് ഇസ്‌ലാമിന്റെ ഒരു അടിസ്ഥാന സിദ്ധാന്തമാണ്. അല്ലാഹു ഒരിക്കലും വിശ്വാസത്തെ നിര്‍ബന്ധത്തിനും ബലപ്രയോഗത്തിനും വിധേയമാക്കിയിട്ടില്ല. മറിച്ച് ഹൃദയത്തിന്റെ അടിയുറച്ച അംഗീകാരവും സ്വതാല്പര്യപ്രകാരം തെരഞ്ഞെടുക്കലുമാണ് വിശ്വാസകാര്യത്തിലുളള അല്ലാഹുവിന്റെ നിശ്ചയം. അല്ലാഹു പറയുന്നു: നിന്റെ റബ്ബിന്റെ ഇച്ഛ (ഭൂമിയിലെല്ലാവരും വിശ്വാസികളും അനുസരണമുളളവരും തന്നെ ആകണമെന്നു)ആയിരുന്നുവെങ്കില്‍ ഭൂവാസികളഖിലം വിശ്വാസം കൈക്കൊളളുമായിരുന്നു. എന്നിരിക്കെ, ജനങ്ങള്‍ വിശ്വാസികളാകാന്‍, നീ അവരെ നിര്‍ബന്ധിക്കുകയോ? (യൂനുസ്: 99) അഥവാ, അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ വിശ്വസിക്കാന്‍ ആളുകളെ നിര്‍ബന്ധിക്കുമായിരുന്നു. എന്നാല്‍ അപ്രകാരം ചെയ്തില്ല. അക്കാര്യം ഓരോരുത്തരുടെയും ഇഷ്ടത്തിന് വിട്ടുകൊടുത്തിരിക്കുകയാണ്. ഇസ്‌ലാമിന്റെ രുചി ആസ്വദിച്ചിട്ടില്ലാത്തവന്റെ കാര്യത്തില്‍ ഇസ്‌ലാം ബലം പ്രയോഗിക്കാത്ത പോലെ, അത് ആസ്വദിച്ച ശേഷം അതുപേക്ഷിച്ച് തനിക്ക് തോന്നുന്ന മനുഷ്യനിര്‍മ്മിത മതത്തിലേക്കോ വ്യവസ്ഥയിലേക്കോ പോകുന്നവന്റെ കാര്യത്തിലും ബലപ്രയോഗമില്ല. ഏത് തെരഞ്ഞെടുക്കണമെന്ന കാര്യത്തില്‍ അവന്‍ ആദ്യാവസാനം സ്വതന്ത്രനാണ്. പിന്നീട് അവന്റെ വിചാരണ അല്ലാഹുവിങ്കലത്രെ.
പ്രമുഖരായ ഒരു പറ്റം പണ്ഡിതന്മാര്‍ ഈ വീക്ഷണവുമായി വിയോജിക്കുന്നവരായുണ്ട്. സത്യനിഷേധി ഗൃഹത്തില്‍, സത്യ നിഷേധികളായ മാതാപിതാക്കള്‍ക്ക് ജനിച്ച വ്യക്തിക്ക് ഈ സ്വാതന്ത്ര്യം അവരും വക വെച്ച് കൊടുക്കുന്നുണ്ട്. അവര്‍ പറയുന്നു: അവന്‍ സ്വന്തം കാര്യത്തില്‍ സ്വതന്ത്രനാണ്. ഈമാനോ കുഫ്‌റോ ഏതു വേണമെങ്കിലും ഇഷ്ടാനുസാരം തെരഞ്ഞെടുക്കാനുള്ള അധികാരം അവനുണ്ട്. അവന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍, കുഫ്‌റില്‍ തുടരാം. അവന്‍ ഇഛിക്കുന്നുവെങ്കില്‍ വിശ്വാസികളുടെ സംഘത്തില്‍ ചേരുകയുമാവാം.
എന്നാല്‍ ഈമാനിന്റെ രുചി നുകര്‍ന്ന വിശ്വാസിയായ ഒരു മനുഷ്യന്‍, അവന്‍ ഒരു സത്യനിഷേധിയുടെ ഗൃഹത്തില്‍ ജനിക്കുകയും പിന്നീട് ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തവനായാലും, മുസ്‌ലിം ഗൃഹത്തില്‍ മുസ്‌ലിം മാതാപിതാക്കള്‍ക്ക് ജനിച്ചവനായാലും അവന് ഈ സ്വാതന്ത്ര്യമോ ഇഷ്ടാനുസാരം തെരഞ്ഞെടുക്കാനുള്ള അവകാശമോ ഉണ്ടായിരിക്കുകയില്ല. ഈമാനില്‍ നിന്ന് കുഫ്‌റിലേക്ക് മാറുക എന്നത് അവനെ സംബന്ധിച്ചിടത്തോളം അടഞ്ഞ അധ്യായമാണ്. അങ്ങനെ, മാറിയാല്‍, ജീവിക്കാനുള്ള അവന്റെ അവകാശം നഷ്ടപ്പെടും. അവന്‍ വധിക്കപ്പെടേണ്ടത് അനിവാര്യമാണ്. ഇതാണ് അവരുടെ വീക്ഷണം. ഇമാം ശാഫിഈ, അബൂബക്ര്‍ അല്‍ ജസ്സ്വാസ്,  അലാഉദ്ദീന്‍ സമര്‍ഖന്ദി, അലാഉദ്ദീന്‍ കാസാനി, സര്‍ഖസി, ബുര്‍ഹാനുദ്ദീന്‍ മുര്‍ഗീനാനി, ഇബ്‌നു റുശ്ദ്, ദസൂഖി, നവവി, ഇബ്‌നു ഖുദാമ തുടങ്ങി നാല് മദ്ഹബിലെയും പ്രമുഖരായ പണ്ഡിതന്മാരൊക്കെയും മതപരിത്യാഗി അക്കാരണം കൊണ്ട് തന്നെ വധശിക്ഷക്ക് അര്‍ഹനാണെന്ന് പ്രഖ്യാപിക്കുന്നത് കാണാം.
ഇസ്‌ലാം ഉപേക്ഷിച്ച് പുറത്തുപോവുക എന്നത് പൊറുക്കപ്പെടാത്ത തെറ്റാണെന്നും ആരെങ്കിലും മുര്‍തദ്ദായാല്‍ ഒന്നുകില്‍ താമസംവിനാ ഇസ്‌ലാമിലേക്ക് തിരിച്ചുവരികയോ അല്ലെങ്കില്‍ കൊല്ലപ്പെടുകയോ അല്ലാതെ മറ്റൊരു വഴിയും അവന് മുന്നിലില്ല എന്നുമവര്‍ ഏക സ്വരത്തില്‍ പറയുന്നു.
ഇവിടെ ഒരു ചോദ്യം ഉത്ഭവിക്കുന്നു. അതായത്, ഒരാളുടെ ജീവനെടുക്കുക എന്നത് ഇസ്‌ലാമില്‍ നിസ്സാരമായ സംഗതിയല്ല. വധം അനിവാര്യമായാലല്ലാതെ അതിന് മുതിരാന്‍ പാടില്ല. അതുതന്നെ, നട്ടുച്ച സൂര്യനെപ്പോലെ തിളങ്ങുന്ന, ഉറച്ച പര്‍വതം കണക്കെ സ്ഥിരീകരിക്കപ്പെട്ട തെളിവിന്റെ അടിസ്ഥാനത്തിലായിരിക്കണം. അങ്ങനെയെങ്കില്‍, എന്ത് അടിസ്ഥാനത്തിലാണ് പണ്ഡിതന്മാര്‍ ഇത്തരമൊരു ഫത്‌വ നല്‍കിയിട്ടുള്ളത്. മുര്‍തദ്ദിനെ വധിക്കാന്‍ സംശയരഹിതവും സുവ്യക്തവുമായ വല്ല തെളിവുകളും അവരുടെ പക്കലുണ്ടോ? പ്രമാണങ്ങളുടെ വെളിച്ചത്തില്‍ ഈ വിഷയം പുനഃപരിശോധനക്ക് വിധേയമാക്കുന്ന പ്രൗഢമായ കൃതിയാണ് ഡോ. ഇനായത്തുല്ലാഹ് സുബ്ഹാനിയുടെ ‘ലാ ഇക്‌റാഹ ഫിദ്ദീന്‍’. ‘വിശ്വാസ സ്വാതന്ത്ര്യം’ എന്ന പേരില്‍ അതിന്റെ മലയാള പരിഭാഷ പുറത്തിറക്കിയിരിക്കുന്നത് ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് (iph) ആണ്. വില: 65 രൂപ.

Facebook Comments
അബൂദര്‍റ് എടയൂര്‍

അബൂദര്‍റ് എടയൂര്‍

1981 മെയ് 23ന് മലപ്പുറം ജില്ലയിലെ എടയൂരില്‍ ജനനം. പിതാവ് സി.ടി. സ്വാദിഖ് മൗലവി. മാതാവ് സൈനബ്. ഐ. ആര്‍. എസ് എടയൂര്‍, അല്‍ജാമിഅ അല്‍ഇസ്‌ലാമിയ ശാന്തപുരം എന്നിവിടങ്ങളില്‍ പഠനം. തഫ്ഹീമുല്‍ ഖുര്‍ആന്‍ ഡിജിറ്റൈസേഷന്‍ പ്രൊജക്റ്റിന്റെ കോ ഓഡിനേറ്ററായും അല്‍ജാമിഅ അല്‍ഇസ്‌ലാമിയയില്‍ ചീഫ് ലൈബ്രേറിയനായും പ്രവര്‍ത്തിച്ചു. ഭാര്യ: രഹ്‌ന. കൃതികള്‍: സഹനം, തവക്കുല്‍, വിശ്വാസ സ്വാതന്ത്ര്യം, ഖുര്‍ആന്‍ ചരിത്രം സത്യവും മിഥ്യയും (വിവര്‍ത്തനം).

Related Posts

Book Review

നജീബ് മഹ്ഫൂസിന്റെ ‘Children of the Alley’

by അമേലിയ സ്മിത്ത്‌
17/05/2022
Book Review

പ്രതിനിധാനത്തിന്റെ പുനർവായനകൾ

by ഖാസിം ഖസ്വീർ
28/04/2022
Book Review

ഖുർആൻ മഴക്കെന്തൊരഴക്

by ഹാഫിള് സൽമാനുൽ ഫാരിസി
26/04/2022
Book Review

സന്താനപരിപാലനം: ഇസ്‌ലാമിക ചരിത്രത്തിലൂടെ ഒരു പ്രയാണം

by നൂറുദ്ദീൻ ഖലാല
20/04/2022
Book Review

മുഹമ്മദിൻ വഴികളിലെ ആത്മീയ യാത്രകൾ

by അഫ്സൽ മേൽമുറി
15/03/2022

Don't miss it

spain.jpg
History

അന്തസ്സിന്റെ വഴി ഇതല്ല!

05/11/2012
Columns

ശാസ്ത്രം കൊണ്ട് മതത്തെ ഇല്ലാതാക്കാമോ ?

15/01/2021
Vazhivilakk

ഖുര്‍ആന്‍ സ്ത്രീ വിരുദ്ധമോ ?

11/05/2019
Columns

പാരീസ് ഭീകരാക്രമണം; ഇന്ധനം നീതിനിഷേധം

08/01/2015
islamic.jpg
Civilization

ഇസ്‌ലാമിക നാഗരികതയില്‍ ന്യൂനപക്ഷങ്ങളുടെ അവകാശം

13/03/2017
Your Voice

ഹജ്ജ് വീണ്ടും ചെയ്യലാണോ അതല്ല, പാവങ്ങളെ സഹായിക്കലാണോ ഉത്തമം?

08/07/2019
Counter Punch

വെള്ളപ്പൊക്കത്തെ എങ്ങനെയാണ് ഡാമുകള്‍ നിയന്ത്രിക്കുന്നത്

28/08/2018
Vazhivilakk

കൊറോണ കാലത്തെ ഫത്‌വ സമാഹാരം

20/04/2020

Recent Post

2002ല്‍ ഗോധ്രയില്‍ ട്രെയിന്‍ കത്തിച്ച കേസ്; ഒരാള്‍ക്ക് കൂടി ജീവപര്യന്തം

03/07/2022

ഫലസ്തീന്‍ തടവുകാരന്‍ അസ്സുബൈദി ബിരുദാനന്തര ബിരുദം നേടി

03/07/2022

തുനീഷ്യ: പ്രസിഡന്റ് നിര്‍ദേശിച്ച ഭരണഘടന ജനാധിപത്യത്തിന് ഭീഷണിയാണെന്ന് യു.ജി.ടി.ടി യൂണിയന്‍

03/07/2022

കുളം കലക്കി മീന്‍ പിടിക്കുന്ന ബി.ജെ.പി

02/07/2022

ഹജ്ജ് തീര്‍ത്ഥാടകനായ ടീമംഗത്തിന് ആശംസ നേര്‍ന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്

02/07/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ഗുജറാത്ത് വംശഹത്യാ ഇരകൾക്കു വേണ്ടി പോരാടുന്ന 85 കാരി വിധവയായ സകിയ ജാഫ്രിയുടെ ഹരജി തള്ളി മോദിക്കും കൂട്ടർക്കും ക്ലീൻ ചിറ്റ് നൽകിയ എ.എം ഖാൻ വിൽകറിൻ്റെ നേതൃത്വത്തിലുള്ള തീർത്തും ദൗർഭാഗ്യകരമായ സുപ്രീം കോടതി വിധി വന്ന ഉടൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഗുജറാത്ത് വംശഹത്യക്കു ശേഷം മോദി അനുഭവിക്കുന്ന ഹൃദയവേദനകളെ കുറിച്ചും ദുഃഖങ്ങളെ കുറിച്ചും പറഞ്ഞിരുന്നു....Read More data-src=
  • വിശാലമായ ഭൂപ്രദേശങ്ങളിലൂടെയുള്ള യാത്രകൾ മധ്യകാലഘട്ടത്തിൽ മിഡിൽ ഈസ്റ്റ് ജനതയുടെ അവിഭാജ്യ ഘടകമായിരുന്നു. ഇത്തരം യാത്രകൾക്ക് പ്രാഥമിക പ്രചോദനമായി വർത്തിച്ചത് വ്യാപാരമായിരുന്നെങ്കിലും മത തീർത്ഥാടനം,മതപരിവർത്തനം, സഞ്ചാര തൃഷ്ണ എന്നിവയും അതിന്റെ കാരണങ്ങളായിരുന്നു....Read More data-src=
  • അക്ഷരങ്ങൾ കൂട്ടിവായിക്കാൻ കഴിവുള്ള മഹാത്ഭുതമാണ് മനുഷ്യൻ. മനുഷ്യനെ വിശിഷ്ട സൃഷ്ടിയാക്കിയതും വാക്കുകൾ തന്നെ. മനുഷ്യനെ മനുഷ്യനാക്കിയ ഹേതു. സംസാരിക്കുന്ന ജീവി എന്ന നിർവചനം തന്നെയാണ് അവന് നൽകപ്പെട്ടതിൽ ഏറ്റവും അനുയോജ്യമായത്....Read More data-src=
  • എഴുത്താണോ, അതല്ല സംസാരമാണോ ദീർഘകാലം നിലനിൽക്കുക? മറ്റൊരു ഭാഷയിൽ പറഞ്ഞാൽ, പ്രസംഗമാണോ കാലത്തെ കൂടുതൽ അതിജീവിക്കുക? സാംസ്‌കാരിക ലോകത്ത് ചർച്ച ചെയ്യപ്പെട്ട വിഷയമാണിത്. എഴുത്തിനും സംസാരത്തിനും അവയുടേതായ പ്രസക്തിയുണ്ടെന്നതാണ് സത്യം....Read More data-src=
  • ഇതുപോലെയൊരു വിളി ഇഹ്സാൻ ജാഫ്രിയെന്ന മറ്റൊരു കോൺഗ്രസ്സ് മുൻ എം പിയും നടത്തിയിരുന്നു. സ്വന്തം മരണം മുന്നിൽ കണ്ടുള്ള ദയനീയമായ വിളിയായിരുന്നു അത്....Read More data-src=
  • ഫലസ്തീൻ ഭൂമി കൈയേറുന്നത് ഇസ്രായേൽ നിർബാധം തുടരുകയാണ്. ഇസ്രായേൽ കുടിയേറ്റങ്ങളും കുടിയേറ്റക്കാരുടെ അതിക്രമങ്ങളും വർധിച്ചുവരുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് (21.06.2022) അധിനിവേശ വെസ്റ്റ് ബാങ്ക് മേഖലയിലെ സൽഫീത്തിലെ ഇസ്‌കാക്ക ഗ്രാമത്തിലെ 27കാരനായ ഹസൻ ഹർബിനെ ഇസ്രായേൽ കുടിയേറ്റക്കാർ കൊലപ്പെടുത്തിയത്....Read More data-src=
  • ഇസ്ലാമിക നാഗരികതയ്ക്ക് അതിന്റെ പരിചിതമായ മുഖത്തിനുമപ്പുറം മറ്റു പല മുഖങ്ങളുമുണ്ട്. പള്ളികളും മദ്‌റസകളും ഗ്രന്ഥങ്ങളുമായി ചുറ്റിപ്പറ്റി ജീവിക്കുന്ന ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു രാഷ്ട്രസംവിധാനമല്ല ഇസ്ലാമിന്റേത്,...Read More data-src=
  • പാശ്ചാത്യ രാജ്യങ്ങളിലെ ചില ഫെമിനിസ്റ്റുക്കൾ ഭർത്താവ് ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനെ നിർബന്ധിത വേഴ്ച (ബലാത്സംഗം) എന്നാണ് വിളിക്കുന്നത്. മാത്രവുമല്ല ഭർത്താവിനെ തടവിന് ശിക്ഷിക്കാൻ ...Read More data-src=
  • ചോദ്യം- ഹജറുൽ അസ്വദ് സ്പർശിക്കുകയും ചുംബിക്കുകയും ചെയ്യുന്നത് സംബന്ധിച്ച് നിവേദനം ചെയ്യപ്പെട്ട ഹദീസുകളെല്ലാം തള്ളിക്കളയുന്ന ഒരു ലഘുലേഖ കാണാനിടയായി . അവ ഇസ്ലാമിന്റെ അടിത്തറയായ തൗഹീദിന്ന് നിരക്കുന്നതല്ല എന്നാണ് ലഘുലേഖാകർത്താവിന്റെ പക്ഷം. അങ്ങയുടെ അഭിപ്രായമെന്താണ് ?

https://hajj.islamonlive.in/fatwa/hajarul-aswad/
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!