Tuesday, March 28, 2023
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Book Review

തഹ്‌രീദും ചരിത്രത്തിന്റെ നേരായ അര്‍ത്ഥവും

മുഹമ്മദ് ഷാ by മുഹമ്മദ് ഷാ
18/03/2014
in Book Review
makhdoum.jpg
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

കേരളത്തിലെ അറബി സാഹിത്യവും അറബി മലയാള സാഹിത്യവും അനേകം രചനകള്‍ കൊണ്ട് സമ്പുഷ്ടമാണ്. ചരിത്രം, സാഹിത്യം, കവിത, വിശകലനം തുടങ്ങി ആധുനികത രൂപപ്പെടുത്തിയ എഴുത്തു രീതികളെ മറികടക്കുകയും ഒരേ സൃഷ്ടിയില്‍ തന്നെ ഇവയെ കൂട്ടിയിണക്കുകയും ചെയ്യുന്ന സവിശേഷമായ രചനാശൈലി മുസ്‌ലിം എഴുത്തു പാരമ്പര്യത്തിന്റെ സവിശേഷതയാണ്. അതേ സമയം എഴുത്തുകളെ രാഷ്ട്രീയവല്കരിക്കുന്ന പ്രത്യേകമായ സാഹചര്യങ്ങളും വിശകലനം ചെയ്യേണ്ടവയാണ്. പോര്‍ച്ചുഗീസ് കൊളോണിയലിസത്തിന്റെ രാഷ്ട്രീയ സാഹചര്യത്തില്‍ മുസ്‌ലിംകളോട് അധിനിവേശത്തിനെതിരെ ജിഹാദിന് ആഹ്വാനം ചെയ്യുന്ന കൃതിയാണ് മഹാനായ സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍ രചിച്ച തഹ്‌രീദ് അഹ്‌ലില്‍ ഈമാനി അലാ ജിഹാദി അബ്ദതി സുല്‍ബാന്‍. കുരിശാരാധകര്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ വിശ്വാസികള്‍ക്കുള്ള പ്രചോദനം എന്നതാണ് നേര്‍ക്കുനേര്‍ ഈ തലക്കെട്ട് വഹിക്കുന്ന അര്‍ത്ഥം. കോഴിക്കോട്ടെ അദര്‍ ബുക്‌സ് പുറത്തിറക്കിയ ഏറ്റവും പുതിയ പുസ്തകമായ തഹ്‌രീദിന് ഇംഗ്ലീഷില്‍ വിവര്‍ത്തനം നിര്‍വഹിച്ചിരിക്കുന്നത് ഡോ. കെ.എം മുഹമ്മദ് ആണ്. പ്രമുഖ ചരിത്ര പണ്ഡിതന്‍ ഡോ മൈക്കല്‍ പിയേഴ്‌സണ്‍ പുസ്തകത്തിന് അവതാരിക എഴുതിയിട്ടുണ്ട്. സ്വീഡനിലെ ലെയ്ഡന്‍ സര്‍വകലാശാലയില്‍ മാപ്പിള പഠനത്തില്‍ ഗവേഷണത്തിലേര്‍പ്പെട്ടു കൊണ്ടിരിക്കുന്ന മഹ്മൂദ് കൂരിയ തഹ്‌രീദിനെയും അധിനിവേശവിരുദ്ധ മുസ്‌ലിം രചനകളെയും കുറിച്ച് നടത്തിയ അക്കാദമിക പഠനം പുസ്തകത്തിന്റെ ആമുഖമായും ചേര്‍ത്തിട്ടുണ്ട്.

മാപ്പിള പോരാട്ടവുമായി ബന്ധപ്പെട്ട അനേകം രചനകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ആ കാലത്തുണ്ടായ രചനകള്‍ എന്ന നിലയില്‍ ആധികാരികമായി പരിഗണിക്കപ്പെടുന്നത് കൊളോണിയല്‍ രചനകളും റിപ്പോര്‍ട്ടുകളുമാണ്. അതാകട്ടെ, വസ്തുതാപരമായിരിക്കുമ്പോള്‍ തന്നെ ആഖ്യാനപരമായി കൊളോണിയല്‍ താല്‍പര്യങ്ങളെ ഉപജീവിക്കുന്നതായിരിക്കും. ശേഷം ആധികാരികമായി പരിഗണിക്കപ്പെടുന്നത് സവര്‍ണ്ണചരിത്രകാരന്മാര്‍ നടത്തുന്ന ചില എത്തിനോട്ടങ്ങളാണ്. എന്നാല്‍ ആ കാലത്തെ മുസ്‌ലിം മതപണ്ഡിതന്മാര്‍ നടത്തിയ ഇടപെടലുകള്‍ മുഖ്യധാരാ ചരിത്രത്തില്‍ മൂല്യവത്തായി പരിഗണിക്കപ്പെടാറില്ല. ചരിത്രം, കവിത തുടങ്ങിയ പരസ്പരം വേര്‍തിരിഞ്ഞു നില്കുന്ന ഷാനറുകളെ കൂട്ടിയിണക്കിക്കൊണ്ടുള്ളതായിരിക്കും മുസ്‌ലിം പണ്ഡിതന്മാരുടെ എഴുത്തുകള്‍ മിക്കതും. അതു കൊണ്ട് തന്നെ, രാഷ്ട്രീയ ചരിത്രമൂല്യം മാത്രം പരിഗണിച്ചു കൊണ്ടുള്ള ആ കൃതികളുടെ വീണ്ടെടുപ്പുകള്‍ പ്രശ്‌നമായിരിക്കുന്നതു പോലെ സാഹിത്യമൂല്യം പരിഗണിച്ചു കൊണ്ടുള്ള വായനയുടെയും വീണ്ടെടുക്കലിന്റെയും ഏകപക്ഷീയതയും പ്രശ്‌നകരമാണ് എന്നാണ് സൂചിപ്പിക്കുന്നത്. ഫ്രാന്‍സിസ് റോബിന്‍സണ്‍ ദക്ഷിണേന്ത്യയിലെ മുസ്‌ലിം ഭാവനാവ്യവഹാരത്തെപ്പറ്റി പറയുന്നിടത്ത് ആധുനിക സാഹിത്യപാരമ്പര്യവുമായുള്ള മുസ്‌ലിം ആവിഷ്‌കാരങ്ങളുടെ പാരസ്പര്യത്തിന്റെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഫൈസല്‍ ദേവ്ജി നവോത്ഥാനചരിത്രത്തെ വിശകലനം ചെയ്യുന്നിടത്തും മുസ്‌ലിം ഭൂതകാലത്തെ ആവിഷ്‌കരിക്കുന്നതിന്റെ പ്രശ്‌നങ്ങളിലുഴറുന്ന അലീഗര്‍ പണ്ഡിതന്മാരെ സൂചിപ്പിച്ചു കൊണ്ട് ഈ കാര്യം പറയുന്നുണ്ട്. സാഹിത്യവുമായി ബന്ധപ്പെട്ടും ഭാവനയുമായി ബന്ധപ്പെട്ടും മുസ്‌ലിം എഴുത്തുകളെ സംബന്ധിച്ച് ഇത്തരം പഠനങ്ങള്‍ നടക്കുമ്പോള്‍ തന്നെ, തഹ്‌രീദ് പോലുള്ള കൃതികളെക്കുറിച്ചു നടക്കുന്നത് തികച്ചും ഏകപക്ഷീയമായ വിശകലനങ്ങള്‍ മാത്രമാണെന്ന് പറയാതെ വയ്യ.

You might also like

ഹൈന്ദവം വർത്തമാനത്തിൻ്റെ രാഷ്ട്രീയ കഥാപുസ്തകം

അധികാര രാഷ്ട്രീയത്തിന്റെ ഹുങ്കും കയ്യുക്കും പതനവും

ചിന്തോദ്ദീപകമായ പ്രബന്ധങ്ങൾ

ഹിജാബ് മത- മതേതര വായനകളുടെ ഉള്ളും പുറവും

തഹ്‌രീദിന്റെ സവിശേഷതകളിലൊന്ന് അത് ആ കാലത്തെ പറ്റിയുള്ള ഏറ്റവും പ്രാഥമികം എന്ന് പറയാവുന്ന വിവരങ്ങള്‍ പ്രധാനം ചെയ്യുന്നു എന്നതാണ്. തുഹ്ഫതുല്‍ മുജാഹിദീനും ഫത്ഹുല്‍ മുബീനും മുമ്പേ വന്ന പുസ്തകമാണ് സത്യത്തില്‍ തഹ്‌രീദ്. ചരിത്രം രേഖപ്പെടുത്തുന്നിടത്ത് തദ്ദേശീയര്‍ പോലും പുലര്‍ത്തുന്ന അസാധാരണ മനോഭാവത്തെക്കുറിച്ചു പുസ്തകത്തില്‍ പിയേഴ്‌സണ്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. എന്നാല്‍ ആന്ത്രോപോളജി ചരിത്രാഖ്യാനത്തിന്റെ ഭാഗമായി വലിയ ഇടം കരസ്ഥമാക്കിയതോടെ തദ്ദേശീയമായ ഭാഷ പഠിച്ചെടുക്കുകയും നേരിട്ട് വിവരശേഖരണം നടക്കുകയും ചെയ്യുന്ന പതിവ് ആഗോളചരിത്രകാരന്മാരില്‍ വ്യാപകമാവുകയും അത് തദ്ദേശീയരിലെ അസാധാരണത്വത്തെ പരിക്കേല്പിക്കാന്‍ ഒരു പരിധിവരെ കാരണമാവുകയും ചെയ്തു. എന്നാല്‍ തഹ്‌രീദ്, ഫത്ഹുല്‍ മുബീന്‍, തുഹ്ഫത്തുല്‍ മുജാഹിദീന്‍ തുടങ്ങിയ ഗ്രന്ഥങ്ങള്‍ തികച്ചും വ്യത്യസ്തമായ ശൈലിയാണ് പിന്തുടരുന്നത് എന്നതാണ് അതിനെ പ്രസക്തമാക്കുന്നത്.

തികച്ചും മതപരമായ ആഖ്യാനസ്വഭാവവും ഫത്‌വയുടെ സ്വഭാവത്തില്‍ എഴുതപ്പെട്ടതുമാണ് എന്നതാണ് ഈ ഗ്രന്ഥങ്ങളുടെ സവിശേഷത. അതുകൊണ്ട് തന്നെ, മതേതര ചരിത്രാഖ്യാന സ്വഭാവങ്ങളെയും എത്‌നോഗ്രഫിക്കല്‍ പഠനരീതികളെയും തീര്‍ത്തും മറികടക്കുന്നതും കൂടുതല്‍ തദ്ദേശീയവുമായി ഇവ നിലനില്കുന്നു. ഖാദി മുഹമ്മദിന്റെ അല്‍ഖസീദ അല്‍ ജിഹാദിയ്യയും അല്‍ ഖുത്ബതുല്‍ ജിഹാദിയ്യയും ഇപ്രകാരം ഫത്‌വാ സ്വഭാവം സൂക്ഷിക്കുന്നതും ഒരു കാലഘട്ടത്തിലെ സവിശേഷമായ മതാധികാരത്തിന്റെ വെളിച്ചം പ്രസരിപ്പിക്കുന്നതുമായ പോരാട്ട രചനകളാണ്. എന്നാല്‍ ഈ രചനകളൊക്കെ തഹ്‌രീദിനു ശേഷം വന്നതും തഹ്‌രീദിന്റെ സ്വഭാവം പുലര്‍ത്തുന്നതുമാണ് എന്ന് കാണാം. സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍ രചിച്ചു എന്നതു കൊണ്ടു തന്നെ പോര്‍ട്ടുഗീസ് കടന്നാക്രമണത്തിന്റെ ഏറ്റവും വിശ്വസനീയ സ്രോതസ്സ് ആയി തഹ്‌രീദ് നിലനില്കുന്നു. മാത്രമല്ല, പോര്‍ട്ടുഗീസുകാര്‍ക്കെതിരെ എഴുതപ്പെട്ട ആദ്യത്തെ ഗ്രന്ഥവും കൂടിയാണ് തഹ്‌രീദ്. തഹ്‌രീദ് അടക്കമുള്ള ഗ്രന്ഥങ്ങളില്‍ നിലനില്കുന്ന ഭാഷാവ്യവഹാരം ആധുനിക കൊളോണിയല്‍ വിരുദ്ധ ഭാഷാവ്യവഹാരമെന്ന് പറയാനാവില്ല. കാരണം, മഖ്ദൂം കുടുംബം പൊന്നാനിയില്‍ വന്ന ശേഷം പോര്‍ച്ചുഗീസുകാര്‍ മലബാര്‍ മുസ്‌ലിംകളെ സവിശേഷമായി ലക്ഷ്യം വെച്ചതായി കൂരിയ തന്റെ പഠനത്തില്‍ പറയുന്നു. അതാകട്ടെ, കുരിശ് പോരാട്ടങ്ങളുടെ ചരിത്രപരമായ തുടര്‍ച്ചയെ കൂടി ഉള്‍ക്കൊള്ളുന്നുണ്ട്. അതുകൊണ്ട് തന്നെ, കുരിശു യുദ്ധ ചരിത്രത്തിന്റെ ആഖ്യാന മാതൃകയിലാണ് പോര്‍ച്ചുഗീസുകാരെ തഹ്‌രീദില്‍ പരാമര്‍ശിക്കുന്നതു തന്നെ. പോരാട്ട ഗ്രന്ഥങ്ങള്‍ ഒരു സമുദായത്തെ മാത്രം അഭിസംബോധന ചെയ്തതും ഫത്‌വയുടെയും ഖുത്ബയുടെയും ഭാഷയും വ്യവഹാരങ്ങളും സ്വീകരിച്ചതും ഇതിനെ ബലപ്പെടുത്തുന്നു. അഥവാ, മതേതരമായ കൊളോണിയല്‍ വിരുദ്ധതയുടെ വ്യവഹാരത്തിനകത്ത് ഒതുക്കാനാവാത്ത ജൈവികസ്വഭാവമാണ് അന്നത്തെ പോരാട്ട ഗ്രന്ഥങ്ങള്‍ പിന്തുടര്‍ന്നിരുന്നത് എന്നും കൊളോണിയലിസത്തിനെ തന്നെ മുസ്‌ലിം സമുദായത്തിന്റെ ചരിത്രവുമായ ബന്ധപ്പെട്ട ഒരു മണ്ഡലത്തില്‍ വെച്ചാണ് മുസ്‌ലിം പണ്ഡിതന്മാര്‍ കണ്ടത് എന്നും വ്യക്തമാവുന്നു. ഒരേസമയം തത്വശാസ്ത്രപരവും സാംസ്‌കാരികവും രാഷ്ട്രീയപരവുമായ ആഴക്കാഴ്ചകള്‍ തഹ്‌രീദ് അടക്കമുള്ള ഗ്രന്ഥങ്ങള്‍ പുലര്‍ത്തിയിരുന്നു. അവയുടെ കര്‍ത്താക്കള്‍ അക്കാലഘട്ടങ്ങളിലെ ഫുഖഹാക്കളും ആയിരുന്നു.

സി.ഹംസ സമാഹരിച്ച തഹ്‌രീളിന്റെ ആദ്യപ്രസിദ്ധീകരണം അല്‍ഹുദ ബുക്‌സ് ആയിരുന്നു നിര്‍വഹിച്ചത്. പ്രസ്തുത എഡിഷനില്‍ 135 വരികളായിരുന്നു ഉണ്ടായിരുന്നത്. പരേതനായ വി. മുഹമ്മദിന്റെ പദ്യസമാഹാരത്തില്‍ തഹ്‌രീദിന്റെ 173 വരികളും ലഭ്യമായിരുന്നു. വി. മുഹമ്മദിന്റെ കളക്ഷന്‍ ഉപജീവിച്ചാണ് പ്രൊഫ.കെ.എം മുഹമ്മദ് ഈ ഗ്രന്ഥത്തിന്റെ ഇംഗ്ലീഷ് വിവര്‍ത്തനം നിര്‍വഹിച്ചത്. മലബാര്‍ ചരിത്രപഠനത്തിലെ തന്നെ മുഖ്യവഴിത്തിരിവായ ഈ ഗ്രന്ഥം അദര്‍ ബുക്‌സ് ഇറക്കിയ മികച്ച ഗ്രന്ഥങ്ങളിലൊന്നാണ്. തുഹ്ഫത്തുല്‍ മുജാഹിദീനാണ് സന്ദര്‍ഭവശാല്‍ അദര്‍ബുക്‌സ് ഇറക്കിയ ഏറ്റവും ആദ്യത്തെ പുസ്തകം. നിലവില്‍ ഫത്ഹുല്‍ മുബീന്‍ പ്രസിദ്ധീകരണഘട്ടത്തിലാണ്. മാപ്പിള എന്നത് ചരിത്രപരവും രാഷ്ട്രീയപരവുമായ അക്കാദമിക മേഖലയായി വളര്‍ന്നു കഴിഞ്ഞ ഘട്ടത്തിലാണ് തഹ്‌രീദ് ഇറങ്ങുന്നത്. മുസ്‌ലിം ചരിത്രത്തെക്കുറിച്ച് വ്യത്യസ്തമായ പരിപ്രേക്ഷ്യം രൂപപ്പെട്ടുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ അറബി മലയാളത്തിലടക്കം എഴുതപ്പെട്ട ഗ്രന്ഥങ്ങളെ ഇനിയും കണ്ടെടുക്കേണ്ടതുണ്ട്.

Facebook Comments
മുഹമ്മദ് ഷാ

മുഹമ്മദ് ഷാ

Related Posts

Book Review

ഹൈന്ദവം വർത്തമാനത്തിൻ്റെ രാഷ്ട്രീയ കഥാപുസ്തകം

by ജമാല്‍ കടന്നപ്പള്ളി
20/02/2023
Reading Room

അധികാര രാഷ്ട്രീയത്തിന്റെ ഹുങ്കും കയ്യുക്കും പതനവും

by പി.പി അബ്ദുറഹ്മാന്‍ പെരിങ്ങാടി
06/02/2023
Book Review

ചിന്തോദ്ദീപകമായ പ്രബന്ധങ്ങൾ

by പി.പി അബ്ദുറഹ്മാന്‍ പെരിങ്ങാടി
24/01/2023
Book Review

ഹിജാബ് മത- മതേതര വായനകളുടെ ഉള്ളും പുറവും

by സുകൈന പി
17/01/2023
Reading Room

ഇന്ത്യൻ സംഗീതത്തിലെ ശ്രുതി വൈവിധ്യങ്ങൾ

by ജമാല്‍ കടന്നപ്പള്ളി
11/01/2023

Don't miss it

A Muslim takes part in a special morning prayer to start Eid-al-Fitr festival, marking the end of their holy fasting month of Ramadan, at a mosque in Silver Spring, Maryland, on August 19, 2012. Muslims in the US joined millions of others around the world to celebrate Eid-al-Fitr to mark the end of Ramadan with traditional day-long family festivities and feasting. AFP PHOTO/Jewel SAMAD        (Photo credit should read JEWEL SAMAD/AFP/GettyImages)
Views

‘ പൊതുസമൂഹത്തില്‍ വെളിപ്പെടുത്താന്‍ ആഗ്രഹിച്ചിരുന്നില്ല’

15/03/2021
shakehand.jpg
Onlive Talk

ലീഗ് – ജമാഅത്ത് ; സഹകരണത്തിന്റെ പാത കണ്ടെത്തിക്കൂടെ?

22/05/2014
Personality

വ്യക്തിത്വവും വിശാലമനസ്കതയും

09/11/2020
Opinion

പാശ്ചാത്യന്‍ രാജ്യങ്ങളിലെ ഓറിയന്റലിസ്റ്റ് സ്വാധീനം

04/02/2020
beach-vw.jpg
Columns

ദൈവങ്ങളില്ല

13/07/2015
Culture

ആയാ സോഫിയയിലെ ബാങ്ക് സ്വപ്നം കണ്ട ദേശാഭിമാനി

16/07/2020
ijaz-ahmed.jpg
Profiles

ഇഅ്‌ജാസ് അഹ്മദ് അസ്‌ലം

26/08/2013
family.jpg
Tharbiyya

സന്തോഷിക്കാന്‍ എളുപ്പമാണ്‌

09/12/2015

Recent Post

ശത്രുവിന്റെ ശത്രു മിത്രമാണെന്ന് കോണ്‍ഗ്രസ് ഇനിയെങ്കിലും തിരിച്ചറിയണം

27/03/2023

ഇസ്രായേലില്‍ നെതന്യാഹുവിനെതിരെ കൂറ്റന്‍ റാലി; തീയാളുന്ന തെരുവുകളുടെ ചിത്രങ്ങളിലൂടെ

27/03/2023

റൂഹ് അഫ്സ’: ഡൽഹിയുടെ സ്വന്തം റമദാൻ വിഭവം

27/03/2023

നരേന്ദ്ര മോദി, ഗുജറാത്ത്, രാഹുല്‍ ഗാന്ധി: പ്രഭാഷണങ്ങളിലെ അശ്ലീലത

25/03/2023

കശ്മീര്‍ ആക്റ്റിവിസ്റ്റുകള്‍ക്കെതിരായ നടപടി ഇന്ത്യ അവസാനിപ്പിക്കണമെന്ന് യു.എന്‍

25/03/2023

Categories

Art & Literature Book Review Civilization Columns Counselling Counter Punch Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ഹിജാബുമായി ബ്രിട്ടീഷ് എയര്‍വേസ് യൂണിഫോം
https://islamonlive.in/news/world-wide-news/british-airways-uniform-hijab/

📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • പലസ്തീൻ അറബ് സത്വത്തിന്റെ കാതലാവുന്നത് എങ്ങനെ?
https://islamonlive.in/palestine-2/opinion-palestine-2/why-palestine-is-at-the-heart-of-what-it-means-to-be-arab/

📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL
  • സയ്യിദ് മൗദൂദി പ്രതിഭയും പോരാട്ടവും ( 1- ​3 )
https://islamonlive.in/your-voice/sayid-maudoodi/
  • പെലെയെ മെക്‌സിക്കന്‍ തൊപ്പി അണിയിച്ചപ്പോള്‍ ഇല്ലാത്ത അസ്വസ്ഥത എങ്ങിനെ മെസ്സിയെ ബിഷ്ത് അണിയിച്ചപ്പോഴുണ്ടാകുന്നു ?
https://islamonlive.in/news/social-media-questiones-about-europian-medias-policy/

🟣_ഇത് കൃത്യമായ അറബ്-ഇസ്ലാം വിരോധവും അറബ് രാഷ്ട്രങ്ങളോടുള്ള വെറുപ്പും വംശീയതയുമാണ് എന്നാണ് മിക്ക ആളുകളും അഭിപ്രായപ്പെട്ടത്_.

📲 *വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍*👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • അവരുടെ നിഘണ്ടുവിൽ
 ‘അസാധ്യം’ എന്ന വാക്കില്ല https://islamonlive.in/columns/the-word-impossible-does-not-exist-in-their-dictionary/
  • പണത്തിന് വേണ്ടിയല്ല ഞാന്‍ മൊറോക്കോയ്ക്ക് വേണ്ടി കളിക്കാന തീരുമാനിച്ചത്. ഹൃദയത്തില നിന്നെടുത്ത തീരുമാനമായിരുന്നു 
https://islamonlive.in/news/hakim-ziyech-donates-2022-world-cup-earnings-to-poor-in-morocco/

📲 *വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍*👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!