ഡോ. അബ്ദുറഹ്മാന്‍ റഅ്ഫത്ത് പാഷ

ഡോ. അബ്ദുറഹ്മാന്‍ റഅ്ഫത്ത് പാഷ

1920- ല്‍ വടക്കന്‍ സിറിയയിലെ അരീഹയില്‍ ജനനം. ജന്മസ്ഥലത്തുതന്നെ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം സിറിയയിലെ ഖസ്‌റവിയ്യ മദ്‌റസയില്‍ ഉപരിപഠനം നടത്തി. അസ്ഹറിലാണ് അദ്ദേഹം യൂനിവേഴ്‌സിറ്റി പഠനം തുടങ്ങിയത്. ശേഷം കൈറോ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാന്തര ബിരുദവും, ഡോക്ടറേറ്റും നേടി.
സിറിയയിലെ പ്രശസ്ത അറബി സാഹിത്യ അധ്യാപകനും ഗവേഷകനുമായിരുന്നു അദ്ദേഹം. ദമസ്‌കസ് യൂനിവേഴ്‌സിറ്റിയില്‍ അറബി അധ്യാപകനും, ളാഹിരിയ്യ പുസ്തക പ്രസാധനാലയത്തിന്റെ തലവനുമായിരുന്നു. ശേഷം സൗദിയിലെ സഊദ് യൂനിവേഴ്‌സിറ്റി അറബി അധ്യാപകനായും അറബി ഭാഷാ പഠനവിഭാഗം തലവനായും പ്രവര്‍ത്തിച്ചു. യൂനിവേഴ്‌സിറ്റിക്ക് കീഴിലെ പ്രസിദ്ധീകരണ വിഭാഗത്തിന്റെ ചുമതലയും വഹിച്ചു.
ഇസ്‌ലാമിക സാഹിത്യത്തിലും അറബി സാഹിത്യത്തിനും നിസ്തുലമായ സംഭാവനകളാണ് അദ്ദേഹമര്‍പ്പിച്ചത്. അറബി കവിതകളിലും കഥകളിലും ഇസ്‌ലാമിക ആശയങ്ങള്‍ കൊണ്ടുവരാന്‍ പരിശ്രമിച്ചു. ഇസ്‌ലാമിക ലേഖനങ്ങളും, പ്രബന്ധങ്ങളും അദ്ദേഹത്തിന്റെതായി പുറത്തുവന്നിട്ടുണ്ട്. ഇസ്‌ലാമിക ചരിത്രസംഭവങ്ങളെ സരളവും സരസവുമായി വിവരിക്കുന്ന കൃതികളും രചിച്ചിട്ടുണ്ട്. 1986 ജൂലൈ 18-ന് ഇസ്തംബൂളില്‍ മരണപ്പെട്ടു.
സ്വഹാബികളുടെ ജീവിതം, സ്വഹാബി വനിതകളുടെ ജീവിതം, താബിഇകളുടെ ജീവിതം തുടങ്ങിയ പ്രശസ്ത ഗ്രന്ഥങ്ങളടക്കം ധാരാളം കൃതികള്‍ അദ്ദേഹത്തിന്റെതായി പുറത്തുവന്നിട്ടുണ്ട്.

ghfiqi.jpg

ഫ്രഞ്ച് രാജകുമാരി അമവീ കൊട്ടാരത്തില്‍

മഹായുദ്ധത്തിന് കോപ്പുകൂട്ടിക്കൊണ്ട് അബ്ദുല്‍ റഹ്മാന്‍ ഗാഫിഖി രണ്ട് വര്‍ഷം കഴിഞ്ഞുകൂടി. സൈന്യത്തെ ഒരുക്കി, സൈനിക ദളങ്ങള്‍ പുനഃസംഘടിപ്പിച്ചു. ആയുധം മൂര്‍ച്ചകൂട്ടുന്നത് പോലെ സൈനികരുടെ ഇച്ഛാശക്തി രാകിമിനുക്കി. അവരുടെ...

ghfiqi_army.jpg

അബ്ദുല്‍ റഹ്മാന്‍ ഗാഫിഖിയുടെ പടയൊരുക്കം

ഒരു മഹായുദ്ധത്തിനുള്ള ഒരുക്കം, മനസ്സുകളെ സംസ്‌കരിച്ച് കൊണ്ട് മാത്രമേ തുടങ്ങാനാകുകയുള്ളുവെന്ന് അബ്ദുല്‍ റഹ്മാന്‍ ഗാഫിഖിയ്ക്ക് ഉറപ്പുണ്ടായിരുന്നു. ഉള്ള് പൊട്ടിയതും പൊള്ളയായതുമായ കോട്ടകളിലിരുന്ന,് വിജയമെന്ന ലക്ഷ്യം സാക്ഷാല്‍ക്കാരിക്കാന്‍ ഒരു...

ഫ്രാന്‍സിലേക്ക് ഒരു പടയോട്ടം

നാര്‍ബോണ്‍ നഗരത്തിന്റെ പതനത്തോടെ വിജിഗീഷുവായ യുദ്ധനായകന്‍ സംഹ് ബിന്‍ മാലിക് ഖൗലാനി, പൊടിപറത്തി മുന്നേറുന്ന തന്റെ വമ്പിച്ച സൈന്യവുമായി ഒകിതാന്‍യ (occitania) പ്രവിശ്യയുടെ തലസ്ഥാനമായ തൂലൂസ് (toulouse)...

സ്‌പെയിനിലെ അമീര്‍

വിശ്വാസികളുടെ നായകനും അഞ്ചാം ഖലീഫയുമായ ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ്, തന്റെ മുന്‍ഗാമിയായ സുലൈമാന്‍ ബിന്‍ അബ്ദില്‍ മലികിനെ ഖബറക്കി കൈയ്യിലെ മണ്ണ് കുടഞ്ഞുകളഞ്ഞ് ആദ്യം ചെയ്തത്...

ഗവര്‍ണര്‍ക്ക് പിണഞ്ഞ അമളി

സാലിം ബിന്‍ അബ്ദില്ലയുടെ അഭിപ്രായം സ്വീകരിച്ച് അദ്ദേഹത്തിന്റെ നിര്‍ദേശാനുസരണം പ്രവര്‍ത്തിക്കുന്നവനെയായിരുന്നു ഏറ്റവും ഭാഗ്യവാനും, ജനമനസ്സില്‍ ഇടംനേടുകയും ഖലീഫമാരുടെ അടുക്കല്‍ സ്വാധീനമുള്ളതുമായ ഗവര്‍ണറായി ഗണിക്കപ്പെട്ടിരുന്നത്. അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ക്ക് എതിര്...

ഫാറൂഖിന്റെ പൗത്രന്‍

ഫാറൂഖിന്റെ ഖിലാഫത്തിന്റെ ആദ്യനാളുകള്‍. അവസാനത്തെ പേര്‍ഷ്യന്‍ ചക്രവര്‍ത്തിയായ യസ്ദജുര്‍ദുമായുള്ള പോരാട്ടത്തിനൊടുവില്‍ പിടിച്ചെടുത്ത യുദ്ധമുതലുകളാല്‍ പ്രവാചകനഗരി നിറഞ്ഞിരിക്കുന്നു. കിസ്‌റയുടെ രത്‌നഖജിതമായ കിരീടങ്ങളും, മുത്ത്‌കെട്ടിയ അരപ്പട്ടകളും, മാണിക്യവും പവിഴവും പതിച്ച...

മുആവിയയുടെ നേരെ ചൂണ്ടിയ വിരല്‍

അമീറുല്‍ മുഅ്മിനീന്‍ മുആവിയ ബിന്‍ അബീസുഫ്‌യാന്‍(റ)വിലേക്ക് ഖിലാഫത്ത് നീങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ സദസ്സില്‍ അബൂ മുസ്‌ലിം പലവട്ടവും പോകാറുണ്ടായിരുന്നു. മുആവിയയോടുള്ള അദ്ദേഹത്തിന്റെ നിലപാടുകള്‍ പ്രസിദ്ധമാണ്. ആ സംഭവങ്ങള്‍ ഉത്തുംഗത്തിലുള്ള...

അബൂബക്‌റും ഉമറും നല്‍കിയ ആദരവ്

തീക്കുണ്ഡത്തില്‍ നിന്നും രക്ഷപെട്ട അബൂ മുസ്‌ലിം മദീനയിലേക്ക് തിരിക്കാനാണ് ആഗ്രഹിച്ചത്. നബി തിരുമേനിയെ കണ്ടുമുട്ടണമെന്ന് അദ്ദേഹത്തിന് കലശലായ ആഗ്രഹമുണ്ടായിരുന്നു. തിരുനബിയുടെ ദര്‍ശനത്തിലൂടെ കണ്ണിന് അഞ്ജനമെഴുതുന്നതിനും, അവിടുന്നിനോട് ഒത്തുകഴിഞ്ഞ്...

ഇബ്‌റാഹീം ഖലീലിനെ പോലൊരു ഖൗലാനി

തന്റെ പ്രബോധനത്തെ ഒളിഞ്ഞും തെളിഞ്ഞും എതിര്‍ക്കുന്നവരെ ഭയപ്പെടുത്തി മാനസികമായി അടിച്ചമര്‍ത്താനായി, അബൂ മുസ്‌ലിമിനെ നിഷ്‌കരുണം പിടികൂടാന്‍ അസ്‌വദുല്‍ അന്‍സി തീരുമാനിച്ചു. സ്വന്‍ആയിലെ വെളിമ്പ്രദേശങ്ങളിലൊന്നില്‍ വിറകുകള്‍ കൂട്ടി തീ...

ഈമാന്റെ കെടാവിളക്ക്

ഹജ്ജതുല്‍ വദാഇല്‍ നിന്നും മടങ്ങിയെത്തിയതോടെ നബി തിരുമേനി(സ)യ്ക്ക് രോഗം അധികരിച്ചുവെന്ന വാര്‍ത്ത അറേബ്യന്‍ ഉപഭൂഖണ്ഡത്തിലാകെ പ്രചരിച്ചു. വിശ്വാസം ഉള്‍കൊണ്ടിരുന്നതിനു ശേഷം കുഫ്‌റിലേക്ക് മടങ്ങാനും, അല്ലാഹുവിന്റെ മേല്‍ കള്ളം...

Page 1 of 8 1 2 8
error: Content is protected !!