Sunday, July 3, 2022
islamonlive.in
Hajj & Umra - Islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Articles incidents

പ്രയോജനപ്പെടാതെ പോയ പ്രത്യുപകാരം

ശൈഖ് മുഹമ്മദ് കാരകുന്ന് by ശൈഖ് മുഹമ്മദ് കാരകുന്ന്
17/07/2018
in incidents
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

You might also like

വംശീയത, മുതലാളിത്തം, ഇസ്‌ലാം -മാൽക്കം എക്‌സ് പറയുന്നു

നൂഹ് നബിയുടെ പരാതിയും സമൂഹത്തിനെതിരായ പ്രാർഥനയും

ബിഷപ്പിന്റെ പരാമര്‍ശവും കേരളത്തിലെ സൗഹാര്‍ദ അന്തരീക്ഷവും

ഹിജ്‌റ 1443: ചില ചിന്തകൾ

നബി തിരുമേനി നയിച്ച ആദ്യ യുദ്ധംബദ്ര്! ആണ്. നന്നെ നിര്‍ബന്ധിതാവസ്ഥയിലാണ് അവിടുന്ന് ഇതു ചെയ്തത്. ശത്രുക്കള്‍ അദ്ദേഹത്തെയും അനുയായികളെയും ജന്മനാടായ മക്കയില്‍ ജീവിക്കാന്‍ അനുവദിച്ചില്ല. നാടുവിടാനവരെ നിര്‍ബന്ധിതരാക്കി. അങ്ങനെയാണവര്‍ മദീനയിലെത്തിയത്. അവിടെയും സ്വൈരമായി കഴിയാന്‍ എതിരാളികള്‍ അനുവദിച്ചില്ല. പ്രവാചകനെയും അനുചരന്മാരെയും തളര്‍ത്താനും തകര്‍ക്കാനും ആവുന്നതൊക്കെ ചെയ്തു. അതിനാല്‍ മക്കയിലെ ശത്രുക്കളെ ഒതുക്കാതെ ഒരടി മുന്നോട്ടു നീങ്ങുക സാധ്യമായിരുന്നില്ല. മറ്റെല്ലാ മാര്‍ഗങ്ങളും കൊട്ടിയടയ്ക്കപ്പെട്ടതിനാല്‍ യുദ്ധം അനിവാര്യമാവുകയാണുണടായത്. ഏറെ ചിന്തിച്ചും കൂടിയാലോചിച്ചും എടുത്ത തീരുമാനമായിരുന്നു അത്.
പടക്കളത്തില്‍ പാലിക്കേണട മര്യാദകളൊക്കെ പ്രവാചകന്‍ അനുചരന്മാരെ പഠിപ്പിച്ചിരുന്നു. കൂട്ടത്തിലൊരു കാര്യമവരോട് പ്രത്യേകം പറഞ്ഞു: ‘യുദ്ധഭൂമിയിലെ ശത്രുനിരയില്‍ മുത്വ്ഇമിനെ കണടാല്‍ നിങ്ങള്‍ അദ്ദേഹത്തെ കൊല്ലരുത്.’
യുദ്ധം ആരംഭിച്ചു. ഇരുവിഭാഗങ്ങള്‍ക്കുമിടയില്‍ രൂക്ഷമായ പോരാട്ടം. ആയുധപ്രയോഗത്തിനിടയില്‍ പ്രവാചക ശിഷ്യന്മാര്‍ പ്രതിയോഗികള്‍ക്കിടയില്‍ മുത്വ്ഇമിനെ കണടു. ഉടനെ അവരദ്ദേഹത്തെ വിളിച്ചു പറഞ്ഞു: ‘താങ്കള്‍ക്ക് നബി തിരുമേനി അഭയം നല്‍കിയിരിക്കുന്നു. താങ്കളെ വധിക്കരുതെന്ന് വിധിച്ചിരിക്കുന്നു.’
‘എന്റെ കൂട്ടുകാര്‍ക്കോ? അവര്‍ക്ക് അഭയമുണേടാ?’ മുത്വ്ഇം ചോദിച്ചു. ‘ഇല്ല. അവര്‍ പോര്‍ക്കളത്തിലെ പടയണിയിലായിരിക്കുവോളം അവരെ നേരിടാതെ നിര്‍വാഹമില്ലഅവരറിയിച്ചു. ‘എങ്കില്‍ ഞാനും അവരോടൊപ്പം യുദ്ധം തുടരുകയാണ്’മുത്വ്ഇം അറിയിച്ചു. അതോടെ ഇരുവിഭാഗവും ആയുധപ്രയോഗം തുടര്‍ന്നു. അവസാനം മുത്വ്ഇം രണഭൂമിയില്‍ മുറിവേറ്റ് നിലംപതിച്ചു. അങ്ങനെ അദ്ദേഹം അന്ത്യശ്വാസം വലിച്ചു.
യുദ്ധത്തില്‍ പ്രവാചകനും അനുയായികളും വിജയംവരിച്ചു. അംഗബലത്തിലും ആയുധബലത്തിലും എതിരാളികള്‍ ഏറെ മികച്ചവരായിരുന്നു. എന്നിട്ടുമവര്‍ ദയനീയമായി തോറ്റമ്പി. വീരന്മാരായി വാഴ്ത്തപ്പെട്ടിരുന്ന പലരും വധിക്കപ്പെട്ടു. അവശേഷിക്കുന്നവരില്‍ പല പ്രമുഖരും പ്രവാചകശിഷ്യന്മാരുടെ പിടിയില്‍ പെട്ടു. യുദ്ധത്തടവുകാരെ എന്തുചെയ്യണമെന്ന ചര്‍ച്ചക്കിടയില്‍ നബി തിരുമേനി പറഞ്ഞു: ‘അദിയ്യിന്റെ മകന്‍ മുത്വ്ഇം ജീവിച്ചിരിക്കുകയും എന്നിട്ട് അദ്ദേഹം ഈ തടവുകാരുടെ കാര്യത്തില്‍ ഔദാര്യം കാണിക്കാനാവശ്യപ്പെടുകയും ചെയ്തിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ അഭ്യര്‍ഥന മാനിച്ച് ഞാന്‍ ഇവരെയൊക്കെ നിരുപാധികം വിട്ടയക്കുമായിരുന്നു.’
പ്രവാചകന്റെ ഈ പ്രതികരണത്തിന്റെ പ്രചോദനം അവിടത്തെ അനുചരന്മാര്‍ക്ക് നന്നായറിയാമായിരുന്നു. അത് നന്ദിനിറഞ്ഞ മനസ്സിന്റെ ഉദാരനിരതമായ പ്രത്യുപകാരമായിരുന്നു. അദ്ദേഹം മക്കയില്‍ സത്യപ്രബോധനം നടത്തിക്കൊണടിരിക്കെ ഖുറൈശിക്കൂട്ടം കൊടും പീഡകള്‍ക്കിരയാക്കി. നബി തിരുമേനിയും അനുയായികളും നന്നെ ചെറിയ സംഘമായിരുന്നു. സ്വന്തം സമൂഹത്തിന്റെ ദൃഷ്ടിയിലവര്‍ ധിക്കാരികളായിരുന്നു. കുഴപ്പം കുത്തിപ്പൊക്കുന്ന കലാപകാരികളായിരുന്നു. തങ്ങളുടെ കുലദൈവങ്ങളെ ആദരിക്കാത്തവര്‍; വിശ്വാസങ്ങളെ വിലവെക്കാത്തവര്‍; പാരമ്പര്യങ്ങളെ പുഛിച്ചു തള്ളിയവര്‍; ആചാരങ്ങളനുഷ്ഠിക്കാത്തവര്‍; പൂര്‍വികരുടെ പാത പിന്തുടരാതെ വഴിപിഴച്ചവര്‍. അതിനാല്‍ പ്രവാചകനെയും അനുയായികളെയും എന്തു ചെയ്താലും അധികമാവില്ലെന്ന് ഖുറൈശികളും കൂട്ടാളികളും കരുതി. അതിനാല്‍ നബി തിരുമേനിക്കും കൂടെയുള്ളവര്‍ക്കുമെതിരെ അക്രമങ്ങളഴിച്ചുവിട്ടു. നിര്‍ദയ മര്‍ദനങ്ങളുടെ നീണട പരമ്പരകള്‍ അരങ്ങേറി. പുതിയ മതത്തെ പിഴുതെറിയാനവര്‍ പരമാവധി ശ്രമിച്ചു; അതിനായി പ്രവാചകന്റെ കഥ കഴിക്കാനും.
പ്രവാചകത്വലബ്ധിയെ തുടര്‍ന്നുള്ള പത്തുവര്‍ഷം നബി തിരുമേനിയെ പരിരക്ഷിച്ചത് പിതൃവ്യന്‍ അബൂത്വാലിബായിരുന്നു. താങ്ങും തണലും ഇണയും തുണയുമായി പ്രിയപത്‌നി ഖദീജയുമുണടായിരുന്നു. പത്താം വര്‍ഷം പിതൃവ്യനും പ്രിയതമയും പ്രവാചകനോട് വിടപറഞ്ഞു. ആ ഇരട്ട വിയോഗത്തിന്റെ വിടവ് വളരെ വലുതായിരുന്നു; ആര്‍ക്കും നികത്താനാവാത്തതും. അതിന്റെ ദുഃഖം ഏറെ തീവ്രവും. ശത്രുക്കള്‍ ഈ അവസരം നന്നായുപയോഗിക്കാന്‍ ദൃഢനിശ്ചയം ചെയ്തു. അതിനാല്‍ നബി തിരുമേനിക്ക് പുതിയ താങ്ങ് തേടേണടിവന്നു. മക്കയില്‍ അഭയം നല്‍കാന്‍ ആരുമില്ലാതിരുന്നതിനാല്‍ സഹായവും സംരക്ഷണവും തേടി ത്വാഇഫിലെത്തി. അവിടെ അദ്ദേഹത്തിന് അകന്ന രക്തബന്ധുക്കളുണടായിരുന്നു. എങ്കിലും അവര്‍ അദ്ദേഹത്തിന് അഭയം നല്‍കിയില്ല. അതോടൊപ്പം അവഹേളിച്ച് ആട്ടിയോടിക്കുകയും ചെയ്തു. അവര്‍ പ്രവാചകനെ ക്രൂരമായി ദ്രോഹിച്ചു. അങ്ങനെ അദ്ദേഹം വ്രണിതനായി. ശരീരത്തിനെന്നപോലെ മനസ്സിനും മുറിവേറ്റു. എങ്കിലും അവിടുന്ന് ഒട്ടും നിരാശനായില്ല. അല്ലാഹുവില്‍ അഭയം തേടുന്നവര്‍ക്ക് ആശാഭംഗം അന്യമാണല്ലോ. പ്രതീക്ഷാപൂര്‍വം പ്രവാചകന്‍ മക്കയിലെ അഖ്‌നസുബ്‌നു ശരീഖിനോട് അഭയമാവശ്യപ്പെട്ടു. അദ്ദേഹം തന്റെ നിസ്സഹായത പ്രകടിപ്പിച്ചു. അപ്പോള്‍ സുഹൈലുബ്‌നു അംറിന്റെ സഹായം തേടി. അദ്ദേഹവും അതംഗീകരിച്ചില്ല. അങ്ങനെയാണ് തന്റെ പിതൃവ്യന്‍ അബൂത്വാലിബിന്റെ കൂട്ടുകാരന്‍ മുത്വ്ഇമുബ്‌നു അദിയ്യിനോട് അഭയമാവശ്യപ്പെട്ടത്. അദ്ദേഹം നബി തിരുമേനിക്ക് അഭയം നല്‍കാമെന്ന് സമ്മതിച്ച്, തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. പ്രവാചകന്‍ മുത്വ്ഇമിന്റെ വീട്ടില്‍ ഒരു രാത്രി കഴിച്ചുകൂട്ടി. പ്രഭാതമായപ്പോള്‍ മുത്വ്ഇമും ആറു മക്കളും ആയുധമണിഞ്ഞ് പ്രവാചകനെയും കൂട്ടി കഅ്ബയുടെ അടുത്തേക്ക് പുറപ്പെട്ടു. തുടര്‍ന്ന് താന്‍ പ്രവാചകന് സംരക്ഷണം നല്‍കിയ കാര്യം പരസ്യമായി പ്രഖ്യാപിച്ചു. തന്റെയും മക്കളുടെയും കാവലില്‍ നബി തിരുമേനിക്ക് ആരാധന നടത്താന്‍ അവസരമൊരുക്കുകയും ചെയ്തു. തുടര്‍ന്ന് ഹിജ്‌റ വരെയുള്ള മൂന്നു വര്‍ഷക്കാലം മുഹമ്മദ് നബി മുത്വ്ഇമിന്റെ സംരക്ഷണത്തിലാണ് മക്കയില്‍ കഴിഞ്ഞുകൂടിയത്. അതോടൊപ്പം മുത്വ്ഇം ബഹുദൈവാരാധകനായി തന്നെ തുടരുകയാണുണടായത്. എന്നല്ല, ഹിജ്‌റ രണടാം വര്‍ഷം ബദ്ര്! യുദ്ധത്തില്‍ നബി തിരുമേനിക്കും അനുയായികള്‍ക്കുമെതിരെ യുദ്ധം ചെയ്യാന്‍ ശത്രുക്കളോടൊപ്പം പുറപ്പെടുകയും യുദ്ധത്തില്‍ പങ്കാളിയാവുകയും ചെയ്തു. ബദ്‌റില്‍ പ്രവാചകന്റെ ഉദാരനിര്‍ഭരമായ പ്രതികരണം ഇതിനുള്ള പ്രത്യുപകാരമായിരുന്നു. തട്ടിമാറ്റിയതിനാല്‍ മുത്വ്ഇമിന് പ്രയോജനപ്പെട്ടില്ലെങ്കിലും പ്രവാചകന്‍ തന്റെ ബാധ്യത ഭംഗിയായി പൂര്‍ത്തീകരിച്ചു. അതിലൂടെ പ്രത്യുപകാരത്തിന് ആദര്‍ശ, വിശ്വാസ, ജാതി, മത, സമുദായ പരിഗണന ബാധകമല്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്തുകയും ചെയ്തു.
പ്രവാചകനുവേണടി കവിത രചിക്കുകയും ചൊല്ലുകയും ചെയ്തിരുന്ന ഹസ്സാനുബ്‌നു സാബിത് ബദ്‌റില്‍ തങ്ങള്‍ക്കെതിരെ യുദ്ധംചെയ്ത് വധിക്കപ്പെട്ട മുത്വ്ഇമിനുവേണടി അനുശോചനകാവ്യം ചൊല്ലാന്‍ നബി തിരുമേനിയോട് അനുവാദം ചോദിച്ചു. അദ്ദേഹം അതനുവദിക്കുകയും അങ്ങനെ ഹസ്സാന്‍ അനുശോചനകാവ്യം ആലപിക്കുകയും ചെയ്തു. തങ്ങള്‍ക്കെതിരെ യുദ്ധംചെയ്ത് വധിക്കപ്പെട്ട ശത്രുവിനുവേണടി രചിക്കപ്പെട്ട ചരിത്രത്തിലെ ഏക അനുശോചനകാവ്യം പ്രവാചകശിഷ്യന്‍ ഹസ്സാനുബ്‌നു സാബിതിന്റേതാവാനാണ് സാധ്യത.
 

Facebook Comments
ശൈഖ് മുഹമ്മദ് കാരകുന്ന്

ശൈഖ് മുഹമ്മദ് കാരകുന്ന്

കേരളത്തിൻറെ സാഹിത്യ, സാമൂഹ്യ, സാംസ്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വത്തിൻറെ ഉടമയാണ് ശൈഖ് മുഹമ്മദ് കാരകുന്ന്. പരിശുദ്ധ ഖുർആൻ പരിഭാഷയും 13 വിവർത്തന കൃതികളുമുൾപ്പെടെ തൊണ്ണൂറിലേറെ ഗ്രന്ഥങ്ങളുടെ കർത്താവാണ്. പരിഭാഷക്കും രാഷ്ട്രാന്തരീയ പാരസ്പര്യത്തിനുമുള്ള 2019ലെ ഖത്തർ ശൈഖ് ഹമദ് അന്താരാഷ്ട്ര അവാർഡ് ജേതാവാണ്. സാമൂഹ്യ പ്രവർത്തനത്തിനുള്ള കെ. കരുണാകരൻ അവാർഡ് നേടിയ ശൈഖ് മുഹമ്മദിൻറെ അഞ്ച് ഗ്രന്ഥങ്ങൾക്ക് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. അഞ്ച് ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലേക്കും പത്തെണ്ണം കന്നഡയിലേക്കും മൂന്നെണ്ണം തമിഴിലേക്കും ഒന്ന് മറാഠിയിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ നൂറുക്കണക്ക് ലേഖനങ്ങൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 33 വർഷം ഐ. പി. എച്ച്. ഡയറക്ടറും ദീർഘകാലം പ്രബോധനം വാരിക ചീഫ് എഡിറ്ററുമായിരുന്ന ശൈഖ് മുഹമ്മദ് ഇപ്പോൾ ഡയലോഗ് സെൻറർ കേരളയുടെ ഡയറക്ടറും കേരള മുസ്ലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ചെയർമാനും നിരവധി മത, സാമൂഹ്യ,സാംസ്കാരിക സംവിധാനങ്ങളുടെ ഭാരവാഹിയുമാണ്. ദോഹ ഇന്റർ നാഷണൽ കോൺഫറൻസ്, ദുബായ് ഇൻറർനാഷണൽ ഖുർആൻ കോൺഫ്രൻസ്, ഐ. ഐ. എഫ്. എസ്.ഒ. ഏഷ്യൻ റീജണൽ ക്യാമ്പ് തുടങ്ങിയവയിൽ സംബന്ധിച്ചിട്ടുണ്ട്. മതാന്തര സംവാദ വേദികളിലും സാംസ്കാരിക പരിപാടികളിലും സജീവ സാന്നിധ്യമായ ശൈഖ് മുഹമ്മദ് കാരകുന്ന് അറിയപ്പെടുന്ന പ്രഭാഷകനുമാണ്. 1950 ജൂലൈ 15 മഞ്ചേരിക്കടുത്ത കാരകുന്നിലെ പുലത്ത് ഗ്രാമത്തിൽ ജനിച്ചു. പിതാവ് പുലത്ത് മുഹമ്മദ് ഹാജി . മാതാവ് ആമിന. പുലത്ത് ഗവൺമെന്റ് ലോവർ പ്രൈമറി സ്‌കൂൾ, കാരകുന്ന് അപ്പർ പ്രൈമറി സ്‌കൂൾ, മഞ്ചേരി ഗവൺമെന്റ് ഹൈസ്‌കൂൾ, ഫറോക്ക് റൗദത്തുൽ ഉലൂം അറബിക് കോളേജ്, കോഴിക്കോട് എൽ.ടി.ടി. സെന്റർ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. മൊറയൂർ വി.എച്ച്.എം.ഹൈസ്‌കൂൾ, എടവണ്ണ ഇസ്ലാഹിയാ ഓറിയന്റൽ ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ അദ്ധ്യാപകനായി ജോലി ചെയ്തു. ഇപ്പോൾ ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭാംഗം, കേരള സംസ്ഥാന കൂടിയാലോചനാ സമിതി അംഗം ,എന്നീ ചുമതലകൾക്കൊപ്പം സംസ്ഥാന സെക്രട്ടറി കൂടിയാണ്.സുഊദി അറേബ്യ , യു.എ.ഇ ,ഒമാൻ , കുവൈത്ത്, ഖത്തർ , ബഹ്‌റൈൻ , സിംഗപ്പൂർ, ശ്രീലങ്ക, മലേഷ്യ എന്നീ നാടുകൾ സന്ദർശിച്ചു. ആമിന ഉമ്മു അയ്മനാണ് കുടുംബിനി. അനീസ് മുഹമ്മദ് , ഡോക്ടർ അലീഫ് മുഹമ്മദ് , ഡോക്ടർ ബാസിമ , അയമൻ മുഹമ്മദ് എന്നിവർ മക്കളും ഡോക്ടർ അബ്ദുറഹമാൻ ദാനി, ഷമിയ്യത് , ആയിഷ നസീബ, ഇബ്തിസാം എന്നിവർ ജാമാതാക്കളുമാണ്.

Related Posts

incidents

വംശീയത, മുതലാളിത്തം, ഇസ്‌ലാം -മാൽക്കം എക്‌സ് പറയുന്നു

by അര്‍ശദ് കാരക്കാട്
23/02/2022
incidents

നൂഹ് നബിയുടെ പരാതിയും സമൂഹത്തിനെതിരായ പ്രാർഥനയും

by ഡോ. അലി മുഹമ്മദ് സ്വല്ലാബി
12/11/2021
Articles

ബിഷപ്പിന്റെ പരാമര്‍ശവും കേരളത്തിലെ സൗഹാര്‍ദ അന്തരീക്ഷവും

by പി.കെ. നിയാസ്
18/09/2021
incidents

ഹിജ്‌റ 1443: ചില ചിന്തകൾ

by പി.പി അബ്ദുറഹ്മാന്‍ പെരിങ്ങാടി
10/08/2021
incidents

വിധിക്കേണ്ടത് കോടതിയല്ല

by അബ്ദുല്‍ ഹഫീദ് നദ്‌വി കൊച്ചി
02/08/2021

Don't miss it

fi-seerathil-hayat.jpg
Studies

ആത്മകഥാ രചന; അബുല്‍ ഹസന്‍ നദ്‌വിയുടെ മാതൃക – 2

08/12/2016
Views

ബോകോ ഹറാം പ്രതിനിധീകരിക്കുന്നത് ഏത് ഇസ്‌ലാമിനെ?

08/05/2014

എന്തുകൊണ്ട് സുന്നത്ത് ക്രോഡീകരിച്ചില്ല?

07/09/2012
lahab.jpg
Quran

അബൂലഹബിന്റെ പത്രപ്രവര്‍ത്തനം

24/12/2012
On 20 May 1951, Dr. Ambedkar addressed a conference on the occasion of Buddha Jayanti organised at Ambedkar Bhawan, Delhi. Credit: Wikimedia Commons
Human Rights

തെറ്റിദ്ധരിക്കപ്പെടുന്ന അംബേദ്കര്‍ ദര്‍ശനങ്ങള്‍

29/03/2020
Editors Desk

സിറിയയിലെ യു.എസ്-തുര്‍ക്കി തര്‍ക്കം

16/01/2019
Views

ശ്രദ്ധേയമായ വ്യത്യസ്തതകള്‍ പുലര്‍ത്തിയ രണ്ട് രാഷ്ട്രങ്ങള്‍

30/03/2020
Fiqh

ഖിയാമുന്നഹാർ അഥവാ പകൽ നമസ്കാരങ്ങൾ

06/05/2020

Recent Post

2002ല്‍ ഗോധ്രയില്‍ ട്രെയിന്‍ കത്തിച്ച കേസ്; ഒരാള്‍ക്ക് കൂടി ജീവപര്യന്തം

03/07/2022

ഫലസ്തീന്‍ തടവുകാരന്‍ അസ്സുബൈദി ബിരുദാനന്തര ബിരുദം നേടി

03/07/2022

തുനീഷ്യ: പ്രസിഡന്റ് നിര്‍ദേശിച്ച ഭരണഘടന ജനാധിപത്യത്തിന് ഭീഷണിയാണെന്ന് യു.ജി.ടി.ടി യൂണിയന്‍

03/07/2022

കുളം കലക്കി മീന്‍ പിടിക്കുന്ന ബി.ജെ.പി

02/07/2022

ഹജ്ജ് തീര്‍ത്ഥാടകനായ ടീമംഗത്തിന് ആശംസ നേര്‍ന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്

02/07/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ഗുജറാത്ത് വംശഹത്യാ ഇരകൾക്കു വേണ്ടി പോരാടുന്ന 85 കാരി വിധവയായ സകിയ ജാഫ്രിയുടെ ഹരജി തള്ളി മോദിക്കും കൂട്ടർക്കും ക്ലീൻ ചിറ്റ് നൽകിയ എ.എം ഖാൻ വിൽകറിൻ്റെ നേതൃത്വത്തിലുള്ള തീർത്തും ദൗർഭാഗ്യകരമായ സുപ്രീം കോടതി വിധി വന്ന ഉടൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഗുജറാത്ത് വംശഹത്യക്കു ശേഷം മോദി അനുഭവിക്കുന്ന ഹൃദയവേദനകളെ കുറിച്ചും ദുഃഖങ്ങളെ കുറിച്ചും പറഞ്ഞിരുന്നു....Read More data-src=
  • വിശാലമായ ഭൂപ്രദേശങ്ങളിലൂടെയുള്ള യാത്രകൾ മധ്യകാലഘട്ടത്തിൽ മിഡിൽ ഈസ്റ്റ് ജനതയുടെ അവിഭാജ്യ ഘടകമായിരുന്നു. ഇത്തരം യാത്രകൾക്ക് പ്രാഥമിക പ്രചോദനമായി വർത്തിച്ചത് വ്യാപാരമായിരുന്നെങ്കിലും മത തീർത്ഥാടനം,മതപരിവർത്തനം, സഞ്ചാര തൃഷ്ണ എന്നിവയും അതിന്റെ കാരണങ്ങളായിരുന്നു....Read More data-src=
  • അക്ഷരങ്ങൾ കൂട്ടിവായിക്കാൻ കഴിവുള്ള മഹാത്ഭുതമാണ് മനുഷ്യൻ. മനുഷ്യനെ വിശിഷ്ട സൃഷ്ടിയാക്കിയതും വാക്കുകൾ തന്നെ. മനുഷ്യനെ മനുഷ്യനാക്കിയ ഹേതു. സംസാരിക്കുന്ന ജീവി എന്ന നിർവചനം തന്നെയാണ് അവന് നൽകപ്പെട്ടതിൽ ഏറ്റവും അനുയോജ്യമായത്....Read More data-src=
  • എഴുത്താണോ, അതല്ല സംസാരമാണോ ദീർഘകാലം നിലനിൽക്കുക? മറ്റൊരു ഭാഷയിൽ പറഞ്ഞാൽ, പ്രസംഗമാണോ കാലത്തെ കൂടുതൽ അതിജീവിക്കുക? സാംസ്‌കാരിക ലോകത്ത് ചർച്ച ചെയ്യപ്പെട്ട വിഷയമാണിത്. എഴുത്തിനും സംസാരത്തിനും അവയുടേതായ പ്രസക്തിയുണ്ടെന്നതാണ് സത്യം....Read More data-src=
  • ഇതുപോലെയൊരു വിളി ഇഹ്സാൻ ജാഫ്രിയെന്ന മറ്റൊരു കോൺഗ്രസ്സ് മുൻ എം പിയും നടത്തിയിരുന്നു. സ്വന്തം മരണം മുന്നിൽ കണ്ടുള്ള ദയനീയമായ വിളിയായിരുന്നു അത്....Read More data-src=
  • ഫലസ്തീൻ ഭൂമി കൈയേറുന്നത് ഇസ്രായേൽ നിർബാധം തുടരുകയാണ്. ഇസ്രായേൽ കുടിയേറ്റങ്ങളും കുടിയേറ്റക്കാരുടെ അതിക്രമങ്ങളും വർധിച്ചുവരുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് (21.06.2022) അധിനിവേശ വെസ്റ്റ് ബാങ്ക് മേഖലയിലെ സൽഫീത്തിലെ ഇസ്‌കാക്ക ഗ്രാമത്തിലെ 27കാരനായ ഹസൻ ഹർബിനെ ഇസ്രായേൽ കുടിയേറ്റക്കാർ കൊലപ്പെടുത്തിയത്....Read More data-src=
  • ഇസ്ലാമിക നാഗരികതയ്ക്ക് അതിന്റെ പരിചിതമായ മുഖത്തിനുമപ്പുറം മറ്റു പല മുഖങ്ങളുമുണ്ട്. പള്ളികളും മദ്‌റസകളും ഗ്രന്ഥങ്ങളുമായി ചുറ്റിപ്പറ്റി ജീവിക്കുന്ന ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു രാഷ്ട്രസംവിധാനമല്ല ഇസ്ലാമിന്റേത്,...Read More data-src=
  • പാശ്ചാത്യ രാജ്യങ്ങളിലെ ചില ഫെമിനിസ്റ്റുക്കൾ ഭർത്താവ് ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനെ നിർബന്ധിത വേഴ്ച (ബലാത്സംഗം) എന്നാണ് വിളിക്കുന്നത്. മാത്രവുമല്ല ഭർത്താവിനെ തടവിന് ശിക്ഷിക്കാൻ ...Read More data-src=
  • ചോദ്യം- ഹജറുൽ അസ്വദ് സ്പർശിക്കുകയും ചുംബിക്കുകയും ചെയ്യുന്നത് സംബന്ധിച്ച് നിവേദനം ചെയ്യപ്പെട്ട ഹദീസുകളെല്ലാം തള്ളിക്കളയുന്ന ഒരു ലഘുലേഖ കാണാനിടയായി . അവ ഇസ്ലാമിന്റെ അടിത്തറയായ തൗഹീദിന്ന് നിരക്കുന്നതല്ല എന്നാണ് ലഘുലേഖാകർത്താവിന്റെ പക്ഷം. അങ്ങയുടെ അഭിപ്രായമെന്താണ് ?

https://hajj.islamonlive.in/fatwa/hajarul-aswad/
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!