Tuesday, May 17, 2022
islamonlive.in
Hajj & Umra - Islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Articles incidents

ഉദാഹരണമില്ലാത്ത ഉദാരത

ശൈഖ് മുഹമ്മദ് കാരകുന്ന് by ശൈഖ് മുഹമ്മദ് കാരകുന്ന്
17/07/2018
in incidents
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

You might also like

വംശീയത, മുതലാളിത്തം, ഇസ്‌ലാം -മാൽക്കം എക്‌സ് പറയുന്നു

നൂഹ് നബിയുടെ പരാതിയും സമൂഹത്തിനെതിരായ പ്രാർഥനയും

ബിഷപ്പിന്റെ പരാമര്‍ശവും കേരളത്തിലെ സൗഹാര്‍ദ അന്തരീക്ഷവും

ഹിജ്‌റ 1443: ചില ചിന്തകൾ

മദീന ആസ്ഥാനമായി പ്രവാചകന്‍ സ്ഥാപിച്ച ഇസ്ലാമിക രാഷ്ട്രം അനുദിനം വികസിച്ചുകൊണടിരുന്നു. പരിസരവാസികള്‍ കൂട്ടത്തോടെ സന്മാര്‍ഗം സ്വീകരിച്ചുകൊണടിരുന്നതാണ് ഇതിനു കാരണം. ഇത് ഹാതിമുത്ത്വാഇയുടെ മകന്‍ അദിയ്യിനെ പരിഭ്രാന്തനാക്കി. താന്‍ വാഴുന്ന നജ്ദും ഇസ്ലാമികരാഷ്ട്രത്തിന്റെ ഭാഗമാകുമോയെന്ന് അയാള്‍ ആശങ്കിച്ചു. അതിനാല്‍ കുടുംബാംഗങ്ങളെയും കൂട്ടി അയല്‍രാജ്യമായ സിറിയയിലേക്ക് പോയി. പക്ഷേ, പെട്ടെന്നുള്ള യാത്രയില്‍ സഹോദരിയെ കൂടെ കൂട്ടാന്‍ മറന്നു. പിന്നീട് ഓര്‍മവന്നപ്പോള്‍ മടങ്ങിവന്ന് സഹോദരിയെ കൊണടുപോകാന്‍ മനസ്സനുവദിച്ചതുമില്ല. അങ്ങനെ നജ്ദില്‍ അദിയ്യിന്റെ സഹോദരി തനിച്ചായി. അപ്പോള്‍ അവരുടെ സങ്കടം സഹിക്കാവുന്നതിലപ്പുറമായിരുന്നു. അവരുടെ അവസ്ഥ നന്നായി മനസ്സിലാക്കിയ പ്രവാചക ശിഷ്യന്മാര്‍ അവരെ മദീനയിലേക്ക് കൂട്ടിക്കൊണടുവന്നു. പ്രവാചകനെ കണടപ്പോള്‍ അവര്‍ പൊട്ടിക്കരയുകയും തന്റെ ദയനീയാവസ്ഥ തുറന്നുപറയുകയും ചെയ്തു: ‘അല്ലാഹുവിന്റെ ദൂതരേ, എനിക്കു പിതാവില്ല. ഏക അവലംബം സഹോദരനായിരുന്നു. അവന്‍ കുടുംബത്തോടൊപ്പം നാടും വീടും വിട്ടുപോയിരിക്കുന്നു. അതിനാല്‍ അങ്ങ് എന്നോട് ദയ കാണിക്കണം.’
‘ആരാണ് നിന്റെ സഹോദരന്‍?’ നബി തിരുമേനി അന്വേഷിച്ചു.
‘ഹാതിമുത്ത്വാഇയുടെ മകന്‍ അദിയ്യ്.’
ഒരു നിമിഷം വിസ്മയത്തോടെ അവരെ നോക്കിനിന്ന നബിതിരുമേനി ആത്മഗതം ചെയ്തു: ‘അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും ശത്രു. സത്യത്തെ പേടിച്ചോടിയവന്‍!’
ഇതുകേട്ട അദിയ്യിന്റെ സഹോദരി പ്രവാചകനില്‍നിന്ന് കാരുണ്യമൊട്ടും കിട്ടുകയില്ലെന്നു കരുതി. നിരാശയും ദുഃഖിതയുമായ അവര്‍ പൊട്ടിക്കരയാന്‍ തുടങ്ങി. പ്രവാചകന്‍ അവളെ ആശ്വസിപ്പിച്ചുകൊണട് ചോദിച്ചു: ‘നിന്നോട് എനിക്ക് സഹതാപമുണട്. നിനക്കുവേണടി ഞാനെന്ത് ചെയ്യണം?’
‘എന്റെ സഹോദരനും കുടുംബക്കാരും സിറിയയിലുണട്. എന്നെ അവരുടെ അടുത്തെത്തിച്ചു തന്നാലും.’ അവര്‍ കേണപേക്ഷിച്ചു.
‘ശരി, വിരോധമില്ല. പക്ഷേ, ധിറുതി കൂട്ടരുത്. നിന്നെ സുരക്ഷിതമായി അവിടെ എത്തിക്കുമെന്ന് ഉറപ്പുള്ള പരിചിതനായ ആരെയെങ്കിലും കണെടത്തിയാല്‍ വിവരമറിയിക്കുക. അതുവരെ നിന്നെ ഞാന്‍ സംരക്ഷിച്ചുകൊള്ളാം.’
ഏതാനും ദിവസങ്ങള്‍ക്കുശേഷം തനിക്കു പരിചയമുള്ള ചിലരുള്‍പ്പെടുന്ന ഒരു കച്ചവടസംഘം മദീനയിലെത്തിയപ്പോള്‍ ആ യുവതി പ്രവാചകനെ സമീപിച്ച് വിവരമറിയിച്ചു. ഉടനെത്തന്നെ നബി തിരുമേനി ആ കച്ചവടസംഘത്തെ സംബന്ധിച്ച വിവരം ശേഖരിച്ചു. അവര്‍ വിശ്വസ്തരാണെന്ന് ബോധ്യമായതോടെ യുവതിയെ അവരോടൊപ്പമയച്ചു. യാത്രക്കാവശ്യമായ വാഹനവും വസ്ത്രങ്ങളും ചെലവിനുവേണട സംഖ്യയും നല്‍കി. അങ്ങനെ പ്രവാചകന്‍ തന്റെ കടുത്ത എതിരാളിയുടെ ആ സഹോദരിയെ അയാളുടെ അടുത്തേക്ക് സ്‌നേഹപൂര്‍വം യാത്രയയച്ചു. നബി തിരുമേനിയുടെ ഈ മാന്യതയും ഉദാരതയും അവരുടെ എല്ലാ കണക്കുകൂട്ടലുകള്‍ക്കും അപ്പുറമായിരുന്നു. സാധാരണ മനുഷ്യരുടെ സകല സങ്കല്‍പങ്ങള്‍ക്കും അതീതവും.

Facebook Comments
ശൈഖ് മുഹമ്മദ് കാരകുന്ന്

ശൈഖ് മുഹമ്മദ് കാരകുന്ന്

കേരളത്തിൻറെ സാഹിത്യ, സാമൂഹ്യ, സാംസ്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വത്തിൻറെ ഉടമയാണ് ശൈഖ് മുഹമ്മദ് കാരകുന്ന്. പരിശുദ്ധ ഖുർആൻ പരിഭാഷയും 13 വിവർത്തന കൃതികളുമുൾപ്പെടെ തൊണ്ണൂറിലേറെ ഗ്രന്ഥങ്ങളുടെ കർത്താവാണ്. പരിഭാഷക്കും രാഷ്ട്രാന്തരീയ പാരസ്പര്യത്തിനുമുള്ള 2019ലെ ഖത്തർ ശൈഖ് ഹമദ് അന്താരാഷ്ട്ര അവാർഡ് ജേതാവാണ്. സാമൂഹ്യ പ്രവർത്തനത്തിനുള്ള കെ. കരുണാകരൻ അവാർഡ് നേടിയ ശൈഖ് മുഹമ്മദിൻറെ അഞ്ച് ഗ്രന്ഥങ്ങൾക്ക് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. അഞ്ച് ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലേക്കും പത്തെണ്ണം കന്നഡയിലേക്കും മൂന്നെണ്ണം തമിഴിലേക്കും ഒന്ന് മറാഠിയിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ നൂറുക്കണക്ക് ലേഖനങ്ങൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 33 വർഷം ഐ. പി. എച്ച്. ഡയറക്ടറും ദീർഘകാലം പ്രബോധനം വാരിക ചീഫ് എഡിറ്ററുമായിരുന്ന ശൈഖ് മുഹമ്മദ് ഇപ്പോൾ ഡയലോഗ് സെൻറർ കേരളയുടെ ഡയറക്ടറും കേരള മുസ്ലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ചെയർമാനും നിരവധി മത, സാമൂഹ്യ,സാംസ്കാരിക സംവിധാനങ്ങളുടെ ഭാരവാഹിയുമാണ്. ദോഹ ഇന്റർ നാഷണൽ കോൺഫറൻസ്, ദുബായ് ഇൻറർനാഷണൽ ഖുർആൻ കോൺഫ്രൻസ്, ഐ. ഐ. എഫ്. എസ്.ഒ. ഏഷ്യൻ റീജണൽ ക്യാമ്പ് തുടങ്ങിയവയിൽ സംബന്ധിച്ചിട്ടുണ്ട്. മതാന്തര സംവാദ വേദികളിലും സാംസ്കാരിക പരിപാടികളിലും സജീവ സാന്നിധ്യമായ ശൈഖ് മുഹമ്മദ് കാരകുന്ന് അറിയപ്പെടുന്ന പ്രഭാഷകനുമാണ്. 1950 ജൂലൈ 15 മഞ്ചേരിക്കടുത്ത കാരകുന്നിലെ പുലത്ത് ഗ്രാമത്തിൽ ജനിച്ചു. പിതാവ് പുലത്ത് മുഹമ്മദ് ഹാജി . മാതാവ് ആമിന. പുലത്ത് ഗവൺമെന്റ് ലോവർ പ്രൈമറി സ്‌കൂൾ, കാരകുന്ന് അപ്പർ പ്രൈമറി സ്‌കൂൾ, മഞ്ചേരി ഗവൺമെന്റ് ഹൈസ്‌കൂൾ, ഫറോക്ക് റൗദത്തുൽ ഉലൂം അറബിക് കോളേജ്, കോഴിക്കോട് എൽ.ടി.ടി. സെന്റർ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. മൊറയൂർ വി.എച്ച്.എം.ഹൈസ്‌കൂൾ, എടവണ്ണ ഇസ്ലാഹിയാ ഓറിയന്റൽ ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ അദ്ധ്യാപകനായി ജോലി ചെയ്തു. ഇപ്പോൾ ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭാംഗം, കേരള സംസ്ഥാന കൂടിയാലോചനാ സമിതി അംഗം ,എന്നീ ചുമതലകൾക്കൊപ്പം സംസ്ഥാന സെക്രട്ടറി കൂടിയാണ്.സുഊദി അറേബ്യ , യു.എ.ഇ ,ഒമാൻ , കുവൈത്ത്, ഖത്തർ , ബഹ്‌റൈൻ , സിംഗപ്പൂർ, ശ്രീലങ്ക, മലേഷ്യ എന്നീ നാടുകൾ സന്ദർശിച്ചു. ആമിന ഉമ്മു അയ്മനാണ് കുടുംബിനി. അനീസ് മുഹമ്മദ് , ഡോക്ടർ അലീഫ് മുഹമ്മദ് , ഡോക്ടർ ബാസിമ , അയമൻ മുഹമ്മദ് എന്നിവർ മക്കളും ഡോക്ടർ അബ്ദുറഹമാൻ ദാനി, ഷമിയ്യത് , ആയിഷ നസീബ, ഇബ്തിസാം എന്നിവർ ജാമാതാക്കളുമാണ്.

Related Posts

incidents

വംശീയത, മുതലാളിത്തം, ഇസ്‌ലാം -മാൽക്കം എക്‌സ് പറയുന്നു

by അര്‍ശദ് കാരക്കാട്
23/02/2022
incidents

നൂഹ് നബിയുടെ പരാതിയും സമൂഹത്തിനെതിരായ പ്രാർഥനയും

by ഡോ. അലി മുഹമ്മദ് സ്വല്ലാബി
12/11/2021
Articles

ബിഷപ്പിന്റെ പരാമര്‍ശവും കേരളത്തിലെ സൗഹാര്‍ദ അന്തരീക്ഷവും

by പി.കെ. നിയാസ്
18/09/2021
incidents

ഹിജ്‌റ 1443: ചില ചിന്തകൾ

by പി.പി അബ്ദുറഹ്മാന്‍ പെരിങ്ങാടി
10/08/2021
incidents

വിധിക്കേണ്ടത് കോടതിയല്ല

by അബ്ദുല്‍ ഹഫീദ് നദ്‌വി കൊച്ചി
02/08/2021

Don't miss it

Art & Literature

സോളോ ചിത്രപ്രദര്‍ശനവുമായി സിറിയന്‍ ചിത്രകാരി ഇസ്തംബൂളില്‍

06/11/2018
gannushi.jpg
Profiles

റാശിദുല്‍ ഗന്നൂശി

17/04/2012
Views

നമ്മളൊരു സംക്രമകാലത്തിന്റെ വക്കത്തായത് കൊണ്ടാണീ വെപ്രാളം

24/09/2013
Your Voice

അല്ലാഹുവിൻ്റെ വർണത്തേക്കാൾ സുന്ദരമായ വർണം മറ്റേതുണ്ട്

07/05/2020
hijrah.jpg
Tharbiyya

ഹിജ്‌റയുടെ പാഠങ്ങള്‍

27/09/2017
History

ഔറംഗസീബും ഇന്ത്യയിലെ ഇസ്‌ലാമിക ഭരണവും

14/04/2015
Stories

വീണ്ടും പോര്‍ക്കളത്തിലേക്ക്

18/03/2015
woman.jpg
Women

സ്ത്രീ വൈദ്യുതിയോ പുല്‍ക്കൊടിയോ

29/12/2012

Recent Post

സാമ്പത്തിക തകര്‍ച്ചക്കിടെ ലെബനാനില്‍ വോട്ടെടുപ്പ്

16/05/2022

യു.പി പൊലിസ് മുസ്ലിം സ്ത്രീയെ വെടിവെച്ചുകൊന്ന സംഭവം; വ്യാപക പ്രതിഷേധം

16/05/2022

ഉര്‍ദുഗാന്റെ ക്ഷണം സ്വീകരിച്ച് അള്‍ജീരിയന്‍ പ്രസിഡന്റ് തുര്‍ക്കിയിലെത്തി

16/05/2022

രാജ്യത്തിന്റെ വൈവിധ്യം തകരുന്നത് ഒരു വിഭാഗത്തെ മാത്രമല്ല ബാധിക്കുക: സദ്റുദ്ദീന്‍ വാഴക്കാട്

16/05/2022

ആറ് വര്‍ഷത്തിന് ശേഷം സന്‍ആ വിമാനത്താവളത്തില്‍നിന്ന് വിമാനം പറന്നു

16/05/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

    The Instagram Access Token is expired, Go to the Customizer > JNews : Social, Like & View > Instagram Feed Setting, to to refresh it.
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!