Current Date

Search
Close this search box.
Search
Close this search box.

യു.പിയില്‍ പശുക്കടത്തെന്നാരോപിച്ച് 22കാരനെ അടിച്ചു കൊന്നു

ബറേലി: ഉത്തര്‍ പ്രദേശില്‍ പശുവിന്റെ പേരിലുള്ള സംഘ്പരിവാര്‍ ആള്‍ക്കൂട്ടക്കൊലകള്‍ അവസാനിക്കുന്നില്ല. എരുമയെ മോഷ്ടിച്ചെന്നാരോപിച്ചാണ് 22കാരനായ യുവാവിനെ ഗോരക്ഷ ഗുണ്ടകള്‍ ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തിയത്. ഭോലാപൂര്‍ ഹിന്ദോലിയ ഗ്രാമത്തില്‍ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാമ് സംഭവം അരങ്ങേറിയത്. ഷാറൂഖ് ഖാന്‍ എന്ന 22കാരനും അവന്റെ മൂന്നു സുഹൃത്തുക്കളും ചേര്‍ന്ന് എരുമയെ മോഷ്ടിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് ഒരു സംഘം ഗുണ്ടകള്‍ ഇവരെ മര്‍ദിച്ച് കൊലപ്പെടുത്തിയത്.

ഗ്രാമവാസികള്‍ അറിയിച്ചതിനെത്തുടര്‍ന്ന് പൊലിസെത്തി യുവാവിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ നിന്നും നല്‍കിയ മരുന്നിന്റെ അമിത അളവ് മൂലമാണ് യുവാവ് മരിച്ചതെന്നാണ് പൊലിസ് ഭാഷ്യം. ആന്തരിക അവയവങ്ങള്‍ക്കേറ്റ ക്ഷതവും കിഡ്‌നിയും വൃക്കയും തകരാറിലായതുമാണ് മരണ കാരണമെന്നാണ് യുവാവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

Related Articles