Current Date

Search
Close this search box.
Search
Close this search box.

പരാഗ്വേയ്ക്ക് പിന്തുണ: തുര്‍ക്കി പരാഗ്വേയില്‍ എംബസി തുറക്കും

അങ്കാറ: പരാഗ്വേയുടെ തലസ്ഥാനമായ അസന്‍ഷിയനില്‍ എംബസി തുറക്കുമെന്ന് തുര്‍ക്കി അറിയിച്ചു. ജറൂസലേമില്‍ നിന്നും പരാഗ്വേയുടെ എംബസി തിരിച്ച് തെല്‍ അവീവിലേക്ക് തന്നെ മാറ്റിയതായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് തുര്‍ക്കിയുടെ പ്രഖ്യാപനം. നിലവില്‍ തുര്‍ക്കിക്ക് പരാഗ്വേയില്‍ രണ്ടു കോണ്‍സുലേറ്റുകള്‍ ഉണ്ട്. എംബസി തുറക്കുന്നതിലൂടെ ഇസ്രായേലിനെതിരെ നിലപാടെടുത്ത പരാഗ്വേയ്ക്ക് പിന്തുണ നല്‍കുക എന്നതാണ് തുര്‍ക്കി ഉദ്ദേശിക്കുന്നത്. പരാഗ്വേ വിദേശകാര്യ മന്ത്രി ലൂയിസ് ആല്‍ബര്‍ട്ടോയാണ് മാധ്യമങ്ങളോട് ഇക്കാര്യം അറിയിച്ചത്.

നേരത്തെ ജറൂസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അമേരിക്ക പ്രഖ്യാപിച്ചതിനു ശേഷം ചില രാജ്യങ്ങള്‍ അവരുടെ എംബസികള്‍ തെല്‍ അവീവില്‍ നിന്നും ജറൂസലേമിലേക്ക് മാറ്റിയിരുന്നു.

പരാഗ്വേയില്‍ പുതുതായി അധികാരത്തിലേറിയ മരിയോ അബ്ദോ ബെനിറ്റസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് പുതിയ തീരുമാനം കൊണ്ടുവന്നത്.
പശ്ചിമേഷ്യയോടുള്ള രാജ്യത്തിന്റെ നയനിലപാടുകള്‍ മാറ്റുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നും പ്രാദേശിക നയതന്ത്രങ്ങള്‍ വിശാലമാക്കാനാണ് രാജ്യം ഉദ്ദേശിക്കുന്നതെന്നും വിദേശകാര്യ മന്ത്രി ലൂയിസ് ആല്‍ബര്‍ട്ടോ പറഞ്ഞു.

പരാഗ്വേയുടെ തീരുമാനം പുന:പരിശോധിക്കണമെന്ന് യു.എസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ആവശ്യപ്പെട്ടിരുന്നു.ഗ്വാട്ടമാലേയും ജറൂസലേമില്‍ നിന്നും എംബസി തെല്‍ അവീവിലേക്ക് തന്നെ മാറ്റിയിരുന്നു.

Related Articles