ഖാർതൂം: ദുർബലമായ സമ്പദ്‌വ്യവസ്ഥക്കും, മോശം ജീവിത സാഹചര്യങ്ങൾക്കും മാറ്റം വരണമെന്ന് ആവശ്യപ്പെട്ട് പൗരന്മാർ തലസ്ഥാനത്ത് നടത്തിയ പ്രതിഷേധത്തിന് നേരെ സൈന്യം കണ്ണീർ വാതകം പ്രയോഗിച്ചു. തലസ്ഥാനമായ ഖാർതൂമിലും, ഉമ്മുദുർമാൻ നഗരത്തിലും ടയറുകൾ കത്തിച്ച് പൗരന്മാർ ബുധനാഴ്ച പ്രതിഷേധിക്കുകയായിരുന്നു. റെസിസ്റ്റൻസ് കമ്മിറ്റിയെന്ന് വിളിക്കപ്പെടുന്ന വിഭാഗമാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ദീർഘകാലം സുഡാൻ ഭരിച്ച ഉമർ അൽ ബശീറിനെ കഴിഞ്ഞ വർഷം ജനകീയ വിപ്ലവത്തിലൂടെ പുറത്താക്കുകയായിരുന്നു. നിലവിൽ സംയുക്ത സിവിലിയൻ-സൈനിക സർക്കാറാണ് രാജ്യം ഭരിക്കുന്നത്.