Current Date

Search
Close this search box.
Search
Close this search box.

ഹമാസിനെയും ബി.ഡി.എസിനെയും നിരോധിക്കാന്‍ യു.കെയോട് ആവശ്യപ്പെട്ട് ഇസ്രായേല്‍

ലണ്ടന്‍: ഫലസ്തീന്‍ വിമോചന സംഘടനയായ ഹമാസിനെയും ഇസ്രായേല്‍ ബഹിഷ്‌കരണ പ്രസ്ഥാനമായ (ബോയ്‌കോട്,ഡിവസ്റ്റ്‌മെന്റ് സാങ്ഷന്‍സ്) ബി.ഡി.എസിനെയും നിരോധിക്കാന്‍ ഇസ്രായേല്‍ ബ്രിട്ടനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഇസ്രായേല്‍ പൊതു സുരക്ഷ മന്ത്രി ഗിലാദ് എര്‍ദാന്‍ യു.കെ ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദിനോട് ആവശ്യപ്പെട്ടതായി ചാനല്‍ 7 റിപ്പോര്‍ട്ട് ചെയ്തു. സാജിദ് ഇസ്രായേലില്‍ എത്തിയ വേളയില്‍ ഗിലാദ് എര്‍ദാനുമായും പ്രധാനമന്ത്രി നെതന്യാഹുവുമായും ചര്‍ച്ച നടത്തിയിരുന്നു. ഈ വേളയിലാണ് അദ്ദേഹത്തോട് ഹമാസിനെ നിയമവിരുദ്ധ ലസംഘടനയായി പ്രഖ്യാപിക്കാന്‍ ആവശ്യപ്പെട്ടത്.

ഹമാസിന്റെ സായുധ വിഭാഗമായ ഇസ്സുദ്ദീന്‍ അല്‍ ഖസ്സാം ബ്രിഗേഡിനെ 2001ല്‍ യു.കെ നിരോധിച്ചിരുന്നു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ സാജിദ് ഇസ്രായേല്‍ അധീനതയില്‍ ഉള്ള കിഴക്കന്‍ ജറൂസലേമിലെ അല്‍ ബുറാഖ് വാള്‍ സന്ദര്‍ശിച്ചിരുന്നു. പിന്നീട് മസ്ജിദുല്‍ അഖ്‌സയും സന്ദര്‍ശിച്ചിരുന്നു. അഖ്‌സ സന്ദര്‍ശിക്കുന്ന ആദ്യ ബ്രിട്ടീഷ് കാബിനറ്റ് മന്ത്രിയാണ് ജാവിദ്.

Related Articles