Current Date

Search
Close this search box.
Search
Close this search box.

ഹമാസ്-ഈജിപ്ത് ചര്‍ച്ച: റഫ അതിര്‍ത്തി സ്ഥിരമായി തുറന്നേക്കും

ഗസ്സ സിറ്റി: ഗസ്സയ്ക്ക് പുറം ലോകവുമായി ബന്ധപ്പെടാനുള്ള ഏക കര അതിര്‍ത്തിയായ റഫ ക്രോസിങ് പോയിന്റ് സ്ഥിരമായി തുറന്നു നല്‍കാന്‍ ധാരണ. കഴിഞ്ഞ ദിവസം ഈജിപ്ത് അധികൃതരും ഹമാസ് നേതാക്കളും നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ഗസ്സ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ മാര്‍ച്ച് മുതല്‍ റഫ അതിര്‍ത്തി ഭാഗികമായി തുറന്നു നല്‍കിയിരുന്നു. നേരത്തെ പ്രത്യേക സന്ദര്‍ഭങ്ങളില്‍ മാത്രമാണ് അതിര്‍ത്തി തുറന്നു നല്‍കിയിരുന്നത്. ഇത് യാത്രക്കാര്‍ക്ക് വളരെയധികം ബുദ്ധിമുട്ടായിരുന്നു.

സുരക്ഷയും പ്രതിരോധ നടപടികളും കൈകൊണ്ട് അതിര്‍ത്തി സ്ഥിരമായി തുറക്കുന്നതിനെക്കുറിച്ചാണ് ഈജിപ്ത് അധികൃതരുമായി ഞങ്ങള്‍ ചര്‍ച്ച ചെയ്തതെന്നും ചര്‍ച്ച ഇപ്പോഴും തുടരുകയാണെന്നും ഗസ്സ ആഭ്യന്തര മന്ത്രാലയം വക്താവ് ഇയാദ് അല്‍ ബാസിം പറഞ്ഞു.

അടിയന്തര ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യാന്‍ 4000 പേര്‍ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും നാട്ടിലേക്ക് തിരിച്ചു വരാന്‍ കഴിയാതെ വിദേശികളും മറ്റുള്ളവരും ഇതില്‍ ഉള്‍പ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗസ്സ മുനമ്പില്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ ഭാഗമായാണ് അതിര്‍ത്തി ഈജിപ്ത് അധികൃതര്‍ പൂട്ടാറുള്ളത്.

 

Related Articles