Current Date

Search
Close this search box.
Search
Close this search box.

കോവിഡ്: ജുമുഅക്ക് നാല്‍പ്പത് പേര്‍ക്ക് അനുമതി

തിരുവനന്തപുരം: മുസ്ലിം പള്ളികളില്‍ വെള്ളിയാഴ്ച ജുമഅക്ക് നാല്‍പത് പേര്‍ക്ക് പങ്കെടുക്കാന്‍ അനുമതി. ആരാധനാലയങ്ങളില്‍ ഒരേ സമയം പരമാവധി 20 പേരെ മാത്രമേ അനുവദിക്കൂവെന്നും ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു.

പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം ജുമുഅ-ജമാഅത്ത് നമസ്‌കാരങ്ങള്‍ നടത്തേണ്ടത്. ക്രിസ്ത്യന്‍ പള്ളികളില്‍ ഞായറാഴ്ച കുര്‍ബാനയ്ക്കും 40 പേരെയാണ് അനുവദിക്കുക. കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം മാത്രമേ പാടുള്ളൂ. ഹിന്ദു ആരാധനാലയങ്ങളിലും സമാന രീതിയിലായിരിക്കും ആരാധനകള്‍ക്ക് അനുമതിയുണ്ടാവുകയെന്നും ഇന്നത്തെ യോഗത്തില്‍ തീരുമാനിച്ചു.

Related Articles