Current Date

Search
Close this search box.
Search
Close this search box.

‘ജൂത ദേശീയ രാഷ്ട്രം’; വിവാദ നിയമം ഇസ്രായേല്‍ പാസാക്കി

ജറൂസലേം: ഏറെ വിവാദമായ ജൂത ദേശീയ രാഷ്ട്രമെന്ന നിയമം ഇസ്രായേല്‍ പാര്‍ലമെന്റില്‍ പാസാക്കി. 55 വോട്ടുകള്‍ക്കാണ് ബില്‍ പാസാക്കിയത്. ഇസ്രായേല്‍ ജൂത ഭൂരിപക്ഷ രാഷ്ട്രമാണെന്നും ഹീബ്രു ദേശീയ ഭാഷയാണെന്നും പ്രഖ്യാപിച്ചാണ് നിയമം പാസാക്കിയത്. ഇസ്രായേലില്‍ കഴിയുന്ന 1.8 മില്യണ്‍ ഫലസ്തീനികളെ പ്രകോപിപിക്കുന്ന തരത്തിലാണ് ഇസ്രായേല്‍ ജൂത രാഷ്ട്രമെന്ന പ്രഖ്യാപനം നടത്തിയത്.

ജൂത സമുദായത്തിന്റെ ദേശീയ താല്‍പര്യം സംരക്ഷിക്കാനാണ് ഭരണകൂടം ഇത്തരത്തില്‍ നിയമം കൊണ്ടുവരുന്നത്. ഇസ്രായേലിലുള്ള അറബ് ജനതയെ പാര്‍ശ്വവത്കരിക്കുകയാണ് നെതന്യാഹു ഭരണകൂടം ഇതിലൂടെ ചെയ്യുന്നത്.

ദേശീയ ഭാഷ അറബിയെന്ന ഫലസ്തീനികളുടെ താല്‍പര്യത്തെയും നിയമം ഇല്ലാതാക്കുന്നുണ്ട്. അറബി ഭാഷയുടെ പദവി തരംതാഴ്ത്തുകയും ചെയ്തു.
സയണിസത്തിനും ഇസ്രായേല്‍ രാഷ്ട്രത്തിനും ഇത് ചരിത്ര നിമിഷമാണെന്നും ഇസ്രായേല്‍ ചരിത്രപരമായി ജൂത ജനതയുടെ മാതൃഭൂമിയാണെന്നും അവര്‍ക്ക് അവരുടെ ദേശീയ രാഷ്ട്രമാക്കാന്‍ സ്വയം നിര്‍ണ്ണയാവകാശമുണ്ടെന്നും വോട്ടെടുപ്പിന് ശേഷം പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു. പാര്‍ലമെന്റിലെ ഫലസ്തീന്‍ അംഗങ്ങള്‍ വോട്ടെടുപ്പിനെ എതിര്‍ക്കുകയും അപലപിക്കുകയും ചെയ്തു.

Related Articles